മുംബൈ: ചെലവുചുരുക്കലിന്റെ ഭാഗമായി ഓയോ ഹോട്ടൽസ് ആൻഡ് ഹോംസ് ജീവിക്കാരെ പിരിച്ചുവിടുന്നു. 2000 പേർക്ക് ജോലി പോകുമെന്ന് കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചു. ജീവനക്കാരെ കുറച്ച് സാങ്കേതിക വിദ്യ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. വില്പന, വിതരണം, ഓപ്പറേഷൻസ് എന്നിവയുമായി ബന്ധപ്പെട്ടാണ്കൂടുതൽ സാങ്കേതികവത്കരണം നടപ്പാക്കുന്നത്. നിലവിൽ 10,000ത്തോളംപേരാണ് ഓയോയിൽ ജോലിചെയ്യുന്നത്. മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ അറ്റനഷ്ടം വർധിച്ചിരുന്നു. സോഫ്റ്റ്ബാങ്കിന്റെ ഓഹരി പങ്കാളിത്തമുള്ള ഓയോയ്ക്കുപുറമെ, പേടിഎം, ഒല എന്നീ സ്ഥാപനങ്ങളും 1,500 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. പേടിഎം 500പേരെയും ഒല 1000 പേരെയുമാണ് പുറത്താക്കിയത്.
from mathrubhumi.latestnews.rssfeed https://ift.tt/2PzH0JG
via
IFTTT