ആർബിഐ റിപ്പോ നിരക്കിൽ മാറ്റംവരുത്താതെ പണവായ്പാനയം പ്രഖ്യാപിച്ചതിനുപിന്നാലെ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ വായ്പ പലിശ കുറച്ചു. എക്സ്റ്റേണൽ ബെഞ്ച്മാർക്ക് അടിസ്ഥാനമാക്കിയുള്ള പലിശ നിരക്കിൽ കാൽശതമാന(0.25 ബേസിസ് പോയന്റ്)മാണ് കുറച്ചത്. തിങ്കളാഴ്ച രാവിലെയാണ് പലിശ നിരക്ക് പരിഷ്കരിച്ചവിവരം ബാങ്ക് പുറത്തുവിടുന്നത്. പുതുക്കിയ നിരക്ക് പ്രകാരം 8.05 ശതമാനത്തിൽനിന്ന് പലിശ 7.8ശതമാനമാകും. ജനുവരി ഒന്നുമുതലാണ് പുതിയ നിരക്ക് പ്രാബല്യത്തിൽവരുന്നത്. ഇതുപ്രകാരം പുതിയതായി ഭവനവായ്പയെടുക്കുന്നവർക്ക് 7.9 ശതമാനം പലിശ നിരക്കിൽ വായ്പ ലഭിക്കും. നേരത്തെ ഇത് 8.15ശതമാനമായിരുന്നു. ഡിസംബറിലെ പണവായ്പ നയം പ്രഖ്യാപിച്ചതിനുപിന്നാലെ ഇതാദ്യമായാണ് ഒരു ബാങ്ക് പലിശ നിരക്ക് കുറയ്ക്കുന്നത്. എക്സ്റ്റേണൽ ബെഞ്ച്മാർക്കിങ് നാല് ബാഹ്യ അളവുകോലുകൾ(എക്സ്റ്റേണൽ ബെഞ്ച്മാർക്ക്)അടിസ്ഥാനമാക്കി പലിശ നിശ്ചയിക്കാൻ 2019 ഒക്ടോബറിലാണ് ആർബിഐ ബാങ്കുകൾക്ക് നിർദേശം നൽകിയത്. ഇതിനായി പരിഗണിക്കുന്നത് റിസർവ് ബാങ്ക് കാലാകാലങ്ങളിൽ നിശ്ചയിക്കുന്ന റിപ്പോ നിരക്ക് സർക്കാരിന്റെ മൂന്ന് മാസകാലാവധിയുള്ള ട്രഷറി ബില്ലിൽനിന്നുള്ള ആദായം ഇന്ത്യാ ഗവൺമെന്റിന്റെ ആറ് മാസ കാലാവധിയുള്ള ട്രഷറി ബില്ലിൽനിന്നുള്ള ആദായം((ഫിനാൻഷ്യൽ ബെഞ്ച്മാർക്ക്സ് ഇന്ത്യ(എഫ്ബിഐഎൽ) പ്രൈവറ്റ് ലിമിറ്റഡാണ് ട്രഷറി ബില്ലിൽനിന്നുള്ള ആദായം പുറത്തുവിടുന്നത്). എഫ്ബിഐഎൽ പുറത്തുവിടുന്ന മറ്റ് ബെഞ്ച് മാർക്കറ്റ് പലിശ നിരക്ക് ആർബിഐയുടെ നിർദേശപ്രകാരം മിക്കവാറും ബാങ്കുകൾ റിപ്പോ നിരക്കുമായി പലിശ നിരക്ക് ബന്ധിപ്പിച്ചിരുന്നു. സിറ്റി ബാങ്കാകട്ടെ മൂന്നുമാസ കാലാവധിയുള്ള ട്രഷറി ബില്ലിന്റെ ആദായവുമായാണ് ബന്ധിപ്പിച്ചത്. നിരക്ക് കുറയ്ക്കുന്നതിനനുസരിച്ച് സുതാര്യമായ രീതിയിൽ ബാങ്കുകൾ പലിശ നിരക്കുകൾ പരിഷ്കരിക്കണമെന്ന് ആർബിഐ ബാങ്കുകൾക്ക് നിർദേശം നൽകിയിരുന്നു. ഈ വർഷം ഇതുവരെ റിപ്പോനിരക്കിൽ 1.35 ശതമാനമാണ് റിസർവ് ബാങ്ക് കുറവുവരുത്തിയത്. എന്നാൽ ബാങ്കുകളാകട്ടെ പുതിയ വായ്പകൾക്ക് 0.44ശതമാനംമാത്രമാണ് പലിശ കുറച്ചത്. SBI cuts external benchmark lending rate
from mathrubhumi.latestnews.rssfeed https://ift.tt/2tc7RCU
via
IFTTT