കൊച്ചി: ഉദയംപേരൂരിൽ ഭാര്യയെ ഭർത്താവും കാമുകിയും ചേർന്ന് കൊലപ്പെടുത്ത സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. മൃതദേഹം ഉപേക്ഷിക്കാൻ കാറിൽ കൊണ്ടുപോകവെസുനിത മൃതദേഹത്തിന്റെ തോളിൽ കയ്യിട്ടിരുന്ന് കാറിൽ യാത്ര ചെയ്തുവെന്നാണ് റിപ്പോർട്ട്. വിദ്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉപേക്ഷിക്കാനായി തിരുനെൽവേലിയിലേക്ക് കൊണ്ടുപോകുമ്പോൾ കാറിന്റെ പിൻസീറ്റിലാണ് ഇരുത്തിയിരുന്നത്. പിൻസീറ്റിൽ തന്നെ ഇരുന്ന സുനിത വിദ്യയുടെ തോളിൽ കയ്യിട്ടാണ് ഇരുന്നത്. മൃതദേഹം ചെരിഞ്ഞു വീഴാതിരിക്കാനും യാത്രാമധ്യേ മറ്റാർക്കും സംശയം തോന്നാതിരിക്കാനുമായിരുന്നു ഇത്. സെപ്റ്റംബർ 20നാണ് വിദ്യയെ കൊലപ്പെടുത്തുന്നത്. കൊലപാതകശേഷം കിടന്നുറങ്ങിയ ഇരുവരും 21 ന് വൈകിട്ടോടെയാണ് മൃതദേഹവുമായി തിരുനെൽവേലിയിലേക്ക് തിരിക്കുന്നത്. ഇത്രയും സമയം വിദ്യയുടെ മൃതദേഹം പേയാട്ടെ വില്ലയിൽ തന്നെ സൂക്ഷിച്ചു. Content Highlight: Udayamperoor drishyam model murder
from mathrubhumi.latestnews.rssfeed https://ift.tt/2shUgta
via
IFTTT