ലണ്ടൻ: യൂറോപ്പാ ലീഗിൽ കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ആഴ്സണൽ പ്രീക്വാർട്ടർ കാണാതെ പുറത്ത്. സ്വന്തം മൈതാനത്ത് നടന്ന രണ്ടാംപാദ മത്സരത്തിൽ ഗ്രീക്ക് ക്ലബ്ബ് ഒളിമ്പ്യാക്കോസിനോട് 2-1 ന്റെ തോൽവി വഴങ്ങിയാണ് ആഴ്സണലിന്റെ പുറത്താകൽ. ഗ്രീസിൽ നടന്ന ആദ്യപാദത്തിൽ ഒരു ഗോളിന്റെ ജയം നേടിയ ആഴ്സണലിന് രണ്ടാംപാദത്തിൽ ഒളിമ്പ്യാക്കോസ് നേടിയ എവേ ഗോൾ തിരിച്ചടിയായി. അധികസമയത്തിന്റെ അവസാന മിനിറ്റിൽ വഴങ്ങിയ ഗോളാണ് ആഴ്സണലിന്റെ വിധിയെഴുതിയത്. 53-ാം മിനിറ്റിൽ അബു സിസ്സെ നേടിയ ഗോളിൽ ഒളിമ്പ്യാക്കോസ് അഗ്രഗേറ്റിൽ ഒപ്പമെത്തി. എന്നാൽ 113-ാം മിനിറ്റിൽ എമറിക് ഔബമെയാങ്ങിലൂടെ ആഴ്സണൽ വീണ്ടും മുന്നിലെത്തി. പ്രീക്വാർട്ടറിലേക്കെന്ന ഘട്ടത്തിൽ 119-ാം മിനിറ്റിൽ യൂസ്സെഫ് എൽ അറാബി ആഴ്സണലിന്റെ വിധികുറിച്ച ഗോൾ നേടി. ഡച്ച് ക്ലബ്ബ് അയാക്സ് ആംസ്റ്റർഡാമും പ്രീക്വാർട്ടർ കാണാതെ പുറത്തായി. രണ്ടാംപാദത്തിൽ ഗെറ്റഫെയെ ഒന്നിനെതിരേ രണ്ടു ഗോളുകൾക്ക് തോറ്റെങ്കിലും ആദ്യപാദ മത്സരം എതിരില്ലാത്ത രണ്ടു ഗോളിന് തോറ്റത് അയാക്സിന് തിരിച്ചടിയായി. ഇരുപാദങ്ങളിലുമായി ബെൽജിയം ക്ലബ്ബ് ബ്രൂഗിനെ 6-1 ന് തോൽപ്പിച്ച മാഞ്ചെസ്റ്റർ യുണൈറ്റഡും പ്രീക്വാർട്ടറിലെത്തി. ഇരുപാദങ്ങളിലുമായി ലുഡോഗോറെറ്റ്സിനെ ഒന്നിനെതിരേ നാലു ഗോളുകൾക്ക് തോൽപ്പിച്ച ഇന്റർ മിലാനും പ്രീക്വാർട്ടറിലെത്തി. Content Highlights:Arsenal knocked out of Europa League by Olympiakos
from mathrubhumi.latestnews.rssfeed https://ift.tt/397MOkX
via
IFTTT