Breaking

Wednesday, May 27, 2020

ട്രംപിന്റെ ട്വീറ്റിന് 'ഫാക്ട് ചെക്ക്' മുന്നറിയിപ്പ് നല്‍കി ട്വിറ്റര്‍

വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ചില ട്വീറ്റുകൾക്ക് വസ്തുതാ പരിശോധനാ മുന്നറിയിപ്പ് നൽകി ട്വിറ്റർ. ഇതാദ്യമാണ് ഇത്തരമൊരു സംഭവം. മെയിൽ ഇൻ ബാലറ്റുകളെ വഞ്ചന എന്ന് വിളിക്കുകയും മെയിൽ ബോക്സുകൾ കവരുമെന്ന് പ്രവചിക്കുകയും ചെയ്ത രണ്ട് ട്വീറ്റുകൾക്കാണ് ട്വിറ്റർ ഇത്തരത്തിൽ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ട്രംപിന്റെ ട്വീറ്റുകൾക്ക് താഴെ മെയിൽ ഇൻ ബാലറ്റുകളെ കുറിച്ചുള്ള വസ്തുകൾ അറിയാം എന്നാണ് ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടത്. ഈ ലിങ്ക് തുറക്കുമ്പോൾ ട്രംപിന്റെ അടിസ്ഥാന രഹിതമായ അവകാശവാദങ്ങളെ കുറിച്ചുള്ള വസ്തുതാ പരിശോധനകളും വാർത്തകളും ഉൾക്കൊള്ളുന്ന ഒരു പേജാണ് തുറന്നുവരുന്നത്. വോട്ട് ബൈ മെയിൽ സംബന്ധിച്ച ട്രംപിന്റെ ട്വീറ്റുകളിൽ തെറ്റിദ്ധരിപ്പിക്കാൻ സാധ്യതയുള്ള വിവരങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് ട്വീറ്റർ ഇതിനോട് പ്രതികരിച്ചു. തിരഞ്ഞെടുപ്പു വേളകളിൽ ആളുകളെ ഭയപ്പെടുത്താനോ തടയാനോ ഉദ്ദേശിച്ചുള്ള തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പങ്കിടുന്നത് ട്വിറ്റർ നയം വിലക്കുന്നുണ്ട്. ട്വിറ്റർ 2020 പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ ഇടപെടുന്നുവെന്നും. പ്രസിഡന്റ് എന്ന നിലയിൽ താൻ ഇതിന് അനുവദിക്കില്ലെന്നും ഡൊണാൾഡ് ട്രംപ് ഇതിനോട് പ്രതികരിച്ചു. ട്വിറ്ററിന് വ്യക്തമായ രാഷ്ട്രീയ പക്ഷപാതമുണ്ടെന്നും മാസങ്ങൾക്ക് മുമ്പ് തങ്ങളുടെ പരസ്യങ്ങളെല്ലാം പിൻവലിപ്പിച്ചുവെന്നും ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ മാനേജർ ബ്രാഡ് പാർസ്കേൽ പറഞ്ഞു. .@Twitter is now interfering in the 2020 Presidential Election. They are saying my statement on Mail-In Ballots, which will lead to massive corruption and fraud, is incorrect, based on fact-checking by Fake News CNN and the Amazon Washington Post.... — Donald J. Trump (@realDonaldTrump) May 26, 2020 Content Highlights:Twitter fact-checks Trump tweet for the first time


from mathrubhumi.latestnews.rssfeed https://ift.tt/2AduxGg
via IFTTT