മുംബൈ: റഫാൽ യുദ്ധവിമാനങ്ങളുണ്ടായിരുന്നെങ്കിൽ ബാലാകോട്ട് വ്യോമാക്രമണം ഇന്ത്യയിലിരുന്നു തന്നെ നടപ്പാക്കാനാകുമായിരുന്നെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ മീരാ ഭായന്ദറിൽ തിരഞ്ഞെടുപ്പു റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്ര മെഹ്തയാണ് ഇവിടെ ബി ജെ പി സ്ഥാനാർഥി. 2019 ഫെബ്രുവരി 14നു നടന്ന പുൽവാമ ഭീകരാക്രമണത്തിനുള്ള മറുപടിയായാണ് ഫെബ്രുവരി 26ന് പാകിസ്താനിലെ ബാലാകോട്ടിൽ പ്രവർത്തിച്ചിരുന്ന ഭീകരക്യാമ്പുകൾക്കു നേരെ ഇന്ത്യൻ വ്യോമസേന ആക്രമണം നടത്തിയത്. റഫാൽ യുദ്ധവിമാനങ്ങൾ സ്വയംപ്രതിരോധത്തിനുള്ളതാണെന്നും അല്ലാതെ ആക്രമണത്തിനുള്ളതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റഫാൽ വിമാനം ഏറ്റുവാങ്ങിയ സമയത്ത് ശസ്ത്രപൂജ നടത്തിയതിനെയും രാജ്നാഥ് സിങ് ന്യായീകരിച്ചു. യുദ്ധവിമാനത്തിൽ ഞാൻ ഓം എന്നെഴുതി. തേങ്ങയും ഉടച്ചു. അവസാനമില്ലാത്ത പ്രപഞ്ചത്തെയാണ് ഓം സൂചിപ്പിക്കുന്നത്. ഞാൻ എന്റെ വിശ്വാസത്തിന് അനുസരിച്ച് പ്രവർത്തിച്ചു. ക്രിസ്ത്യൻ, മുസ്ലിം, സിഖ് സമുദായാംഗങ്ങൾ ആമേൻ, ഓംകാർ തുടങ്ങിയ വാക്കുകൾ ഉപയോഗിച്ച് ആരാധന നടത്താറുണ്ട്. ഞാൻ ശസ്ത്രപൂജ നടത്തിയ സമയത്ത് ക്രിസ്ത്യൻ, മുസ്ലിം, സിഖ്, ബുദ്ധമതാനുയായികൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു- രാജ്നാഥ് സിങ് പറഞ്ഞു. content highlights:if we had rafale, we could have struck balakot from india says rajnath singh, Maharashtra assembly election 2019
from mathrubhumi.latestnews.rssfeed https://ift.tt/2VFSiO7
via
IFTTT