തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡിമരണത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്താൻ സർക്കാർ തീരുമാനിച്ചു. ഹൈക്കോടതി സിറ്റിങ് ജഡ്ജിയെക്കൊണ്ട് അന്വേഷണം നടത്താനാണ് സർക്കാർ ശ്രമിക്കുക. നിയമസഭയിൽ പ്രതിപക്ഷം ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. സിറ്റിങ് ജഡ്ജിയെ വിട്ടു കിട്ടാൻ സർക്കാർ ഹൈക്കോടതിയോട് ആവശ്യപ്പെടും.സിറ്റിങ് ജഡ്ജിയുടെ സേവനം ലഭ്യമല്ലെങ്കിൽ ജില്ലാ ജഡ്ജിയുടെ പദവിയിലുള്ളവരുടെ സേവനം തേടാനാണ് സർക്കാർ തീരുമാനം. രാജ്കുമാറിന്റെകസ്റ്റഡി മരണവുമായി ബന്ധപ്പെട്ട എല്ലാ പരാതികളും അന്വേഷണ കമ്മീഷന്റെ പരിഗണനയ്ക്ക് വിടാനാണ് സർക്കാർ തീരുമാനം. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉടൻ ഔദ്യോഗികമായി അറിയിക്കും. നെടുങ്കണ്ടം തൂക്കുപാലത്തുള്ള ഹരിത ഫിനാൻസ് എന്ന സ്ഥാപനത്തിന്റെപേരിൽ തട്ടിപ്പ് നടത്തിയതിലാണ് ഉടമ രാജ്കുമാറിനെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചത്. ഒൻപത് ദിവസം കസ്റ്റഡിയിലായിരുന്ന രാജ്കുമാർ, പീരുമേട് സബ്ജയിലിൽ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് 21-നാണ് മരിച്ചത്. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ഈ ആരോപണത്തെ സാധൂകരിക്കുന്ന മുറിവുകളും ചതവുകളും കണ്ടെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് നെടുങ്കണ്ടം എസ്.ഐയും സിവിൽ പോലീസ് ഓഫീസറും അറസ്റ്റിലായിട്ടുണ്ട്. Content highlights:Nedumkandam Custodial death: Judicial probe announced
from mathrubhumi.latestnews.rssfeed https://ift.tt/2xBG1Pf
via
IFTTT