Breaking

Saturday, July 27, 2019

അസം വെള്ളപ്പൊക്കത്തെ കുറിച്ചുള്ള ഉപഗ്രഹവിവരങ്ങള്‍ ചൈന ഇന്ത്യക്ക് കൈമാറി

ന്യൂഡൽഹി: അസം വെള്ളപ്പൊക്കത്തെ കുറിച്ചുള്ള ഉപഗ്രഹ ചിത്രങ്ങളും വിവരങ്ങളും ഇന്ത്യയുമായി പങ്കുവെച്ച് ചൈന. ചൈനീസ് ഉപഗ്രഹമായ ഗാവോഫെൻ-2 പകർത്തിയ ചിത്രങ്ങളും വിവരങ്ങളുമാണ് ജൂലൈ പതിനെട്ടിന് ചൈന ഇന്ത്യക്ക് കൈമാറിയത്. ചൈനയെ കൂടാതെ ഫ്രാൻസ്, റഷ്യ തുടങ്ങി മറ്റ് ഏഴു രാജ്യങ്ങളും അസം വെള്ളപ്പൊക്കത്തിന്റെ ഉപഗ്രഹ വിവരങ്ങൾ ഇന്ത്യക്ക് കൈമാറാൻ തയ്യാറായിട്ടുണ്ട്. സ്വാഭാവികമോ മനുഷ്യനിർമിതമോ ആയ പരിസ്ഥിതി ദുരന്തങ്ങളുണ്ടാകുമ്പോൾ അവയെ കുറിച്ച് ഉപഗ്രഹങ്ങൾ ശേഖരിച്ച വിവരങ്ങൾ രാജ്യങ്ങൾ പരസ്പരംപങ്കുവെക്കുന്ന കൂട്ടായ്മ നിലവിലുണ്ട്. ഇന്ത്യ ഈ കൂട്ടായ്മയിലെ അംഗമാണ്. ഇന്ത്യയുടെ അഭ്യർഥനയെ തുടർന്നാണ് ചൈന വിവരങ്ങൾ പങ്കുവെക്കാൻ തയ്യാറായത്. ഈ കൂട്ടായ്മയിൽനിന്ന് അസം വെള്ളപ്പൊക്കത്തെ കുറിച്ചുള്ള ഉപഗ്രഹവിവരങ്ങൾ ഇന്ത്യയുമായി പങ്കുവെക്കാൻ ആദ്യം മുന്നോട്ടുവന്നതും ചൈനയാണ്. ഐ എസ് ആർ ഒ നടത്തിയ ഇന്റർനാഷണൽ ഡിസാസ്റ്റർ റിലീഫ് സപ്പോർട്ട് പ്രകാരമുള്ള അഭ്യർഥന പ്രകാരം പ്രളയബാധിത മേഖലകളുടെ ഉപഗ്രഹവിവരങ്ങൾ ഇന്ത്യക്ക് കൈമാറിയതായി ഇന്ത്യയിലെ ചൈനീസ് അംബാസിഡർ ട്വിറ്റിറിലൂടെ വ്യക്തമാക്കി. പ്രളയം ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെയും ബിഹാറിലെ വിവിധഭാഗങ്ങളെയും ബാധിച്ചിട്ടുണ്ട്. Following #ISROs request for international disaster relief support, #China has provided #India with satellite data on #Indias flood-hit regions to assist its flood relief efforts. Hope all gets well soon. — Sun Weidong (@China_Amb_India) July 26, 2019 content highlights: Satelite data about assam flood


from mathrubhumi.latestnews.rssfeed https://ift.tt/2OvQSFI
via IFTTT