Breaking

Friday, July 26, 2019

ഇംഗ്ലണ്ടിന് 181 റണ്‍സ് ലീഡ്; ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്

ലണ്ടൻ: ഇംഗ്ലണ്ടും അയർലൻഡും തമ്മിലുള്ള ഏക ടെസ്റ്റ് മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്. 122 റൺസ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സ് ആരംഭിച്ച ഇംഗ്ലണ്ട് രണ്ടാം ദിവസം കളിനിർത്തുമ്പോൾ 77.4ഓവറിൽ ഒമ്പത് വിക്കറ്റിന് 303 റൺസെന്ന നിലയിലാണ്. ഒരു വിക്കറ്റ് കൈയ്യിലിരിക്കെ ആതിഥേയർക്ക് 181 റൺസ് ലീഡായി. വെളിച്ചക്കുറവ് കുറവ് മൂലം കളി നേരത്തെ അവസാനിപ്പിക്കുകയായിരുന്നു. സ്കോർ ഇംഗ്ലണ്ട് 85, ഒമ്പതിന് 303. അയർലൻഡ് 207. ഓപ്പണറുടെ റോളിൽ ഇറങ്ങിയ നൈറ്റ് വാച്ച്മാൻ ജാക്ക് ലീച്ചിന്റേയും (92) ജേസൺ റോയിയുടേയും (72) ഇന്നിങ്സുകളാണ് ഇംഗ്ലണ്ടിനെ തുണച്ചത്. രണ്ടാം വിക്കറ്റിൽ ഇരുവരും 145 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. മാർക്ക് അഡയറിന്റെ മൂന്നു വിക്കറ്റ് പ്രകടനത്തിൽ ഒരു ഘട്ടത്തിൽ രണ്ടിന് 171 എന്ന നിലയിൽ നിന്ന് ആറിന് 219 എന്ന അവസ്ഥയിലേക്ക് ഇംഗ്ലണ്ട് തകർന്നിരുന്നു. എന്നാൽ സാം കറൻ (37), സ്റ്റുവർട്ട് ബ്രോഡ് (21*) എന്നിവരുടെ ചെറുത്തുനിൽപ്പ് ഇംഗ്ലണ്ടിനെ തുണച്ചു. മൂന്നാം ദിനം കളിനിർത്തുമ്പോൾ സ്റ്റുവർട്ട് ബ്രോഡിനൊപ്പം ഒലി സ്റ്റോൺ (പൂജ്യം) ആണ് ക്രീസിൽ. അയർലൻഡിനായി മാർക്ക് അഡയർ മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോൾ ബോയ്ഡ് റാൻകിൻ, സ്റ്റുവർട്ട് തോംപ്സൺ എന്നിവർ രണ്ടു വിക്കറ്റെടുത്തു. 162 പന്തിലാണ് ലീച്ച് 92 റൺസെടുത്തത്. 78 പന്തിൽ നിന്നാണ് റോയിയുടെ 72 റൺസ് വന്നത്. റോറി ബേൺസ് (6), ജോ ഡെൻലി (10),ജോണി ബെയർസ്റ്റോ (0),മോയിൻ അലി (9) എന്നിവർ നിരാശപ്പെടുത്തി. Content Highlights:Bowlers put Ireland on course for maiden Test win


from mathrubhumi.latestnews.rssfeed https://ift.tt/2GvGMOT
via IFTTT