Breaking

Tuesday, July 7, 2020

വിശദീകരണം ചോദിക്കും; എം ശിവശങ്കറിനെ മാറ്റിനിര്‍ത്തിയേക്കും

തിരുവനന്തപുരം : ഐടി സെക്രട്ടറി എം ശിവശങ്കറിനെതിരേ നടപടിയെടുക്കാൻ സർക്കാരിന് മേൽ സമ്മർദ്ദമേറുന്നു. തൽസ്ഥാനത്ത് നിന്ന് ശിവശങ്കറിനെ നീക്കിയേക്കുമെന്നാണ് പുറത്തു വരുന്ന സൂചനകൾ.ഇതിന് മുന്നോടിയായി മുഖ്യമന്ത്രി ഐടി സെക്രട്ടറിയോട് സ്വർണക്കടത്ത് വിവാദത്തിൽ വിശദീകരണം ചോദിച്ചേക്കും. മുഖ്യമന്ത്രിയും മന്ത്രിസഭയും അറിയാതെ സ്പ്രിംക്ലർ കരാറുണ്ടാക്കിയ ഐടി സെക്രട്ടറി എം ശിവശങ്കർ വീണ്ടും വിവാദങ്ങളുടെ സ്ഥിരം സഹയാത്രികനാകുമ്പോൾ വെട്ടിലായിരിക്കുന്നത് സർക്കാരാണ്, പ്രത്യേകിച്ച് മുഖ്യമന്ത്രി. കാരണം ശിവശങ്കർ ഐടി സെക്രട്ടറി മാത്രമല്ല മുഖ്യമന്ത്രിയുടെസെക്രട്ടറി കൂടിയാണ്. സ്പ്രിംക്ലറിന്റേത് ചട്ടങ്ങൾ പാലിക്കാത്ത പ്രശ്നമാണെങ്കിൽ ഇപ്പോഴത്തേത് ക്രിമിനൽ കേസുകളുള്ള ഒരാളുടെ നിയമനമാണ്.അതും ആഭ്യന്തര വകുപ്പിന് കീഴിലുള്ള ക്രൈംബ്രാഞ്ച് കേസിൽ പ്രതിയായി രണ്ട് തവണ ചോദ്യം ചെയ്ത ആൾക്ക് എങ്ങനെ ഐടി വകുപ്പിൽ നിയമനം നൽകി എന്നതാണ് സർക്കാരിനെ പ്രതിരോധത്തിലാക്കുന്നത്. അതാണ് നിയമനത്തെ ന്യായീകരിക്കാൻ മുഖ്യമന്ത്രി തയ്യാറാകാതിരുന്നതിലെ പ്രധാന കാരണം. സർക്കാരിന് ഇക്കാര്യത്തിൽ പങ്കില്ല, താൻ അറിഞ്ഞു കൊണ്ടുള്ള നിയമനമല്ല ഉണ്ടായതെന്ന് കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞിരുന്നു. സ്പ്രിംക്ലറിൽ കരാർ റദ്ദാക്കി കൈകഴുകി ശിവശങ്കറിനെ സംരക്ഷിച്ചെങ്കിൽ ഇത്തവണ അത് സാധ്യമാവില്ല. അടിക്കടി ആരോപണം നേരിടുന്ന ഒരാളെ ഒഴിവാക്കാൻ മുന്നണിയിൽ നിന്നു തന്നെ സമ്മർദ്ദം ഉണ്ടാവാൻ സാധ്യതയുണ്ട്. സ്വപ്ന സുരേഷിനെ എങ്ങനെ നിയമിച്ചെന്ന കുഴക്കുന്ന ചോദ്യം ഉയരുമ്പോൾ ശിവശങ്കറിന് മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനവും ഐടി സെക്രട്ടറി സ്ഥാനവും നഷ്ടമാകാനാണ് സാധ്യത. content highlights:IT Secretary M Shivasankar and Swapna Suresh Controversy


from mathrubhumi.latestnews.rssfeed https://ift.tt/3e0BN6I
via IFTTT