പട്ന: ഭാവിയിൽ അയോധ്യയെ സംബന്ധിച്ച തർക്കങ്ങൾ ഉണ്ടാകാതിരിക്കാൻ ക്ഷേത്രവുമായും ഭൂമിയുമായും ബന്ധപ്പെട്ട ചരിത്രവസ്തുതകൾ രേഖപ്പെടുത്തിയ പേടകം പുതിയ ക്ഷേത്രത്തിനടിയിൽ നിക്ഷേപിക്കും. പുതിയതായി ക്ഷേത്രം നിർമിക്കുന്ന സ്ഥലത്ത് 2000 അടി താഴെയാകും ഈ ഫലകം സ്ഥാപിക്കുക. ക്ഷേത്രനിർമാണത്തിന്റെ ചുമതലയിലുള്ള രാം ജന്മഭൂമി തീർഥ് ക്ഷേത്ര ട്രസ്റ്റാണ് ഇക്കാര്യം അറിയിച്ചത്. രാം ജന്മഭൂമി പോരാട്ടം സുപ്രീം കോടതിയിലുൾപ്പെടെ വളരെക്കാലം നീണ്ടുനിന്നതാണ്. ഇക്കാര്യം ഇപ്പോഴത്തെ തലമുറയിലുള്ളവർക്കും വരുന്ന തലമുറയിലുള്ളവർക്കും ഒരു പാഠമാണ്. ക്ഷേത്രത്തേപ്പറ്റിയുള്ള ഓരോ കാലത്തെയും വിവരങ്ങൾ പ്രത്യേക പേടകത്തിൽ വെച്ച് ക്ഷേത്രം നിർമിക്കുന്ന ഭൂമിക്ക് 2000 അടി താഴെ സ്ഥാപിക്കും. ഭാവിയിൽ എന്തെങ്കിലും തർക്കങ്ങൾ ഉണ്ടായാൽ ക്ഷേത്രത്തേപ്പറ്റിയുള്ള ചരിത്ര വസ്തുതകൾ അറിയാൻ ഇത് പുറത്തെടുക്കുന്നതിലൂടെ ഉപകരിക്കുമെന്നും ട്രസ്റ്റ് അംഗം കാമേശ്വർ ചൗപൽ പറയുന്നു. ചെമ്പിൽ നിർമിച്ച പേടകത്തിനകത്തായിരിക്കും ഈ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ വിവിധ പൂണ്യസ്ഥലങ്ങളിൽ നിന്നുള്ള മണ്ണും പുണ്യനദികളിൽ നിന്നുള്ള ജലവും ക്ഷേത്രനിർമാണത്തിന് മുന്നോടിയായുള്ള ഭൂമിപൂജയ്ക്കായി അയോധ്യയിലെത്തിക്കുമെന്നും കാമേശ്വർ ചൗപൽ പറഞ്ഞു. ആ നദികളിലെ ജലം അഭിഷേകത്തിന് ഉപയോഗിക്കും. ഭൂമിപൂജ ഓഗസ്റ്റ് അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാമൻ സന്ദർശിച്ച പൗരാണിക ഭാരതത്തിലെ പ്രദേശങ്ങളെന്ന് കരുതുന്ന സ്ഥലങ്ങളിൽ നിന്നുള്ള മണ്ണും ജലവുമാണ് അയോധ്യയിലെത്തിക്കുക. Content Highlights:Time Capsule To Be Kept 2,000 Feet Under Ram Temple In Ayodhya: Official
from mathrubhumi.latestnews.rssfeed https://ift.tt/3g5nRKt
via
IFTTT