Breaking

Friday, August 31, 2018

ചികിത്സയ്ക്ക് പണം ഇല്ല; ഭാര്യയുടെ മൂന്നാമത്തെ ഗര്‍ഭത്തിനുള്ള ചികിത്സയ്ക്കായി നാല് വയസുള്ള  മകളെ  ഭര്‍ത്താവു വില്‍ക്കാന്‍ ശ്രമിച്ചു

കനൗജ്(ഉത്തര്‍പ്രദേശ്): ഗര്‍ഭിണിയായ ഭാര്യയുടെ ചികിത്സക്ക് പണം കണ്ടെത്താന്‍ നാല് വയസുള്ള കുഞ്ഞിനെ ഭര്‍ത്താവു വില്‍ക്കാന്‍ ശ്രമിച്ചു. നാടിനെ നടുക്കിയ സംഭവം നടന്നത് ഉത്തര്‍പ്രദേശിലെ കനൗജിലാണ്.

അര്‍വിന്ദ് ബഞ്ചാര എന്നയാളുടെ ഏഴ്മാസം ഗര്‍ഭിണിയായ ഭാര്യ സുഖ്‌ദേവിയെ ഗര്‍ഭസംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്നാണ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  ചികിത്സയ്ക്ക് വേണ്ട പണം ഇല്ലാത്തതിനാല്‍  തന്റെ കുഞ്ഞിനെ 25000 രൂപയ്ക്കാണ്  വില്‍ക്കാന്‍ ശ്രമിച്ചത്. നാല് വയസ്സുള്ള കുഞ്ഞിന് പുറമെ ഒരു വയസ്സുള്ള മറ്റൊരു കുഞ്ഞും ഇവര്‍ക്കുണ്ട്.

'ജില്ലാ ആശുപത്രിയില്‍ നിന്നും ഭാര്യയുടെ ചികിത്സക്കായി രക്തം ആവശ്യമാണെന്ന് പറഞ്ഞു. രക്തം എത്തിച്ചില്ലെങ്കില്‍ ഭാര്യ മരിക്കും എന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്. എന്റെ കയ്യില്‍ പണമില്ലാത്തതിനാല്‍ എനിക്ക് മറ്റ് വഴികള്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ ഞാന്‍ എന്റെ മകളെ വില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു'- അര്‍വിന്ദ് പോലീസിനോട് പറഞ്ഞു.

വിവരം അറിഞ്ഞ പോലീസ് കുട്ടിയെ വില്‍ക്കുന്നതില്‍ നിന്നും ഇവരെ തടയുകയും സുഖ്‌ദേവിയുടെ ചികിത്സക്ക് ആവശ്യമായ പണം  നല്‍കുകയും ചെയ്തു. ഇവരുടെ ചികിത്സക്ക് ആവശ്യമായ രക്തവും പോലീസ് തന്നെ എത്തിച്ച് നല്‍കി.



from Anweshanam | The Latest News From India https://ift.tt/2LGQu0L
via IFTTT