പ്രളയബാധിതമേഖലയിൽ വെള്ളം കയറിയ 77 ശതമാനം വീടുകളും വൃത്തിയാക്കിയതായി സർക്കാർ. നഗരപ്രദേശത്ത് വെള്ളം കയറിയ 112,009 വീടുകളിൽ 96 ശതമാനം വീടുകൾ വൃത്തിയാക്കി. ബഹുജനപങ്കാളിത്തത്തോടെയാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. സന്നദ്ധ പ്രവർത്തകരും പോലീസും സ്ത്രീകളും കുട്ടികളുമെല്ലാം ശുചികരണത്തിൽ പങ്കാളികളായി.
ചെളി കയറി നശിച്ച 54,649 കിണറുകളിൽ 92 ശതമാനവും വൃത്തിയാക്കി. അതേസമയം ഗ്രാമ പ്രദേശത്ത് വെള്ളം കയറിയ 71 ശതമാനം വീടുകളാണ് വൃത്തിയാക്കിയത്. 60 ശതമാനം കിണറുകളും വൃത്തിയാക്കിട്ടുണ്ട്.
ഭൂരിഭാഗം വീടുകളും പ്രദേശവും ശുചിയായതോടെ കുട്ടനാടിനെ ശുചീകരിക്കാനുള്ള മഹാശുചീകരണ യജ്ഞം അവസാനിപ്പിച്ച് സന്നദ്ധസംഘങ്ങൾ മടങ്ങി. അതോടൊപ്പം കുട്ടനാട്-അപ്പർകുട്ടനാട് മേഖലകളിൽനിന്ന് ഒഴിപ്പിക്കപ്പെട്ടവരുടെ വീട്ടിലേക്കുള്ള മടക്കവും ആരംഭിച്ചു. അതേസമയം, അപ്പർകുട്ടനാട്ടിൽ പ്രതിസന്ധി തുടരുന്നതിനാൽ ശുചീകരണം തുടരാനാണ് തീരുമാനം
പ്രളയത്തിൽ കുട്ടനാടും അപ്പർകുട്ടനാടും വെള്ളത്തിൽ മുങ്ങിയതോടെ രണ്ടുലക്ഷത്തോളം പേർ ഇവിടം വിട്ടിരുന്നു. ഇതിൽ ഒന്നരലക്ഷം പേർ കുട്ടനാട്ടിൽനിന്നുള്ളവരായിരുന്നു. രണ്ടു പ്രദേശങ്ങളിലുമായി ഇതുവരെ ലക്ഷത്തോളം പേർ മടങ്ങിയെത്തിയെന്നാണ് കണക്ക്.
കുട്ടനാട്ടിലെയും അപ്പർകുട്ടനാട്ടിലെയും ചിലപ്രദേശങ്ങളിൽ വെള്ളം പൂർണമായും ഇറങ്ങാത്തതിനാൽ കൈനകരി-അയ്മനം-ആർപ്പൂക്കര പഞ്ചായത്തിലടക്കം ചില പ്രദേശങ്ങളിലുള്ളവരെ ക്യാമ്പുകളിൽ തന്നെ താമസിപ്പിക്കാനാണ് തീരുമാനം.
from Anweshanam | The Latest News From India https://ift.tt/2Nvouia
via IFTTT