പ്രളയം മുക്കിയ കുട്ടനാടിനെ സന്നദ്ധ പ്രവർത്തകരുടെ രാപകലില്ലാത്ത അധ്വാനത്തിലൂടെ വീണ്ടും ഉയർത്തെടുത്തു . പൂർവ്വസ്ഥിതിയിലേക്ക് കുട്ടനാടിനെ കൈപിടിച്ചുയർത്തുന്ന മഹാശുചീകരണ യജ്ഞം അവസാനിപ്പിച്ച് സന്നദ്ധസംഘങ്ങൾ മടങ്ങി. അതോടൊപ്പം കുട്ടനാട്-അപ്പർകുട്ടനാട് മേഖലകളിൽനിന്ന് ഒഴിപ്പിക്കപ്പെട്ടവരുടെ വീട്ടിലേക്കുള്ള മടക്കവും ആരംഭിച്ചു. അതേസമയം, അപ്പർകുട്ടനാട്ടിൽ പ്രതിസന്ധി തുടരുന്നതിനാൽ ശുചീകരണം തുടരാനാണ് തീരുമാനം
പ്രളയത്തിൽ കുട്ടനാടും അപ്പർകുട്ടനാടും വെള്ളത്തിൽ മുങ്ങിയതോടെ രണ്ടുലക്ഷത്തോളം പേർ ഇവിടം വിട്ടിരുന്നു. ഇതിൽ ഒന്നരലക്ഷം പേർ കുട്ടനാട്ടിൽനിന്നുള്ളവരായിരുന്നു. രണ്ടു പ്രദേശങ്ങളിലുമായി ഇതുവരെ ലക്ഷത്തോളം പേർ മടങ്ങിയെത്തിയെന്നാണ് കണക്ക്.
മഹാശുചീകരണത്തിന്റെ മൂന്നാം ദിനമായ വ്യാഴാഴ്ചയും ആയിരക്കണക്കിനു സന്നദ്ധ പ്രവർത്തകർ വൃത്തിയാക്കൽ പ്രക്രിയകളിൽ പങ്കുകൊണ്ടു. ആലപ്പുഴ നെഹ്റു ട്രോഫി ഫിനിഷിങ് പോയൻറിൽനിന്ന് രാവിലെ എല്ലാവരും ഒരുമിച്ചാണ് കുട്ടനാട്ടിലേക്ക് യാത്ര തിരിച്ചത്. ഇനിയും വെള്ളം ഇറങ്ങിയിട്ടില്ലാത്ത പാടവരമ്പുകളിലുള്ള ഏതാനും വീടുകൾ ഒഴികെ കുട്ടനാട്ടിലെ മുഴുവൻ വീടുകളും വൃത്തിയായി കഴിഞ്ഞു. മഹാശുചീകരണ യജ്ഞത്തിൽ കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത പ്രവർത്തനങ്ങളാണ് നടന്നത്. യുവാക്കളും കുട്ടികളും സ്ത്രീകളും അടക്കം പ്രവർത്തനത്തിൽ പങ്കാളിയായി.
കുട്ടനാട്ടിലെയും അപ്പർകുട്ടനാട്ടിലെയും ചിലപ്രദേശങ്ങളിൽ വെള്ളം പൂർണമായും ഇറങ്ങാത്തതിനാൽ കൈനകരി-അയ്മനം-ആർപ്പൂക്കര പഞ്ചായത്തിലടക്കം ചില പ്രദേശങ്ങളിലുള്ളവരെ ക്യാമ്പുകളിൽ തന്നെ താമസിപ്പിക്കാനാണ് തീരുമാനം.
from Anweshanam | The Latest News From India https://ift.tt/2LJhSLo
via IFTTT