Breaking

Saturday, July 4, 2020

നാഗാലാൻഡിൽ പട്ടിയിറച്ചി വിൽപ്പന നിരോധിച്ചു

കൊഹിമ: ഇറച്ചിക്കായി പട്ടികളെ വിൽക്കുന്നത് നിരോധിച്ച് നാഗാലാൻഡ് സർക്കാർ. പാകം ചെയ്തതും അല്ലാത്തതുമയ പട്ടിയിറച്ചി വിൽപ്പനയും പട്ടിക്കച്ചവടവും വ്യാവസായികാടിസ്ഥാനത്തിൽ പട്ടിളെ ഇറക്കുമതി ചെയ്യുന്നതും പട്ടിച്ചന്തകളും നിരോധിക്കാൻ മന്ത്രിസഭ തീരുമാനിച്ചതായി സംസ്ഥാന ചീഫ് സെക്രട്ടറി ടെംജെൻ ടോയ് വെള്ളിയാഴ്ച അറിയിച്ചു. മൃഗങ്ങളുടെ അവകാശ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സംഘടനയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അനിമൽ പ്രൊട്ടക്ഷൻ ഓർഗനൈസേഷൻ പട്ടികളോടുള്ള ക്രൂരത നിരോധിക്കണമെന്നാവശ്യപ്പെട്ട് സർക്കാരിനു നിവേദനം നൽകിയിരുന്നു. ദിമാപുരിലെ ചന്തകളിൽ പട്ടികളെ വിൽക്കുന്നതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞദിവസം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പട്ടികളോടുള്ള ക്രൂരത അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രമുഖ കവിയും രാജ്യസഭാ മുൻ എം.പി.യുമായ പ്രിതീഷ് നന്ദി ട്വിറ്ററിൽ ഈ വിഷയം ചർച്ചയ്ക്കിടുകും ഇതിനെതിരേ പ്രതികരിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. മനുഷ്യത്വരഹിതവും നിയമവിരുദ്ധവുമായ പ്രവൃത്തി നിരോധിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്ക് കൂട്ട ഇ-മെയിൽ അയക്കാനും അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. Content Highlights: Nagaland govt bans dog meat consumption and sale in state


from mathrubhumi.latestnews.rssfeed https://ift.tt/3gsP35R
via IFTTT