ബെയ്ജിങ്: ചൈനയിൽ ആദ്യത്തെ കോവിഡ് കേസ് റിപ്പോർട്ട് ചെയ്ത് മൂന്ന് മാസം പിന്നിടുമ്പോൾ ലോകത്താകമാനം കോവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 21,180 ആയി. 24 മണിക്കൂറിൽ 2000 എന്ന കണക്കിലാണ് ലോകത്ത് മരണസംഖ്യ ഉയരുന്നത്. ഏറ്റവും കൂടുതൽ പേർ മരിച്ചത് ഇറ്റലിയിലാണ്-7503. 24 മണിക്കൂറിൽ 683 എന്നതാണ് ഇറ്റലിയിലെ മരണനിരക്ക്. മരണനിരക്കിൽ ചൈനയേയും മറികടന്നു സ്പെയിൻ. ഇതുവരെ 3647 പേരാണ് സ്പെയിനിൽ മരിച്ചത്. ഇറാനിൽ മരണസംഖ്യ 2000 കവിഞ്ഞു. ഒറ്റ ദിവസം മാത്രം 143 പേരാണ് ഇറാനിൽ മരണപ്പെട്ടത്. നിലവിലെ കോവിഡിന്റെ പ്രഭവകേന്ദ്രമായ ന്യൂയോർക്കിലെയും അമേരിക്കയുടെയും സ്ഥിതി കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണ്. 24മണിക്കൂറിനുള്ളിൽ പുതുതായി 10,000 കേസുകളാണ് ഇവിടെ റിപ്പോർട്ട്ചെയ്തത്.60,900 പേർക്ക് അമേരിക്കയിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ പകുതിയിലധികവും കേസുകൾ ന്യൂയോർക്കിൽ നിന്ന് മാത്രമുള്ളതാണ്. Courtesy : coronamap.org(march 25) ലോകത്താകമാനം കൊറോണ ബാധിച്ചവർ നാലരലക്ഷം കടന്നു. ബുള്ളറ്റ് ട്രെയിൻ വേഗത്തിലാണ് രോഗം ന്യൂയോർക്കിൽ പടരുന്നതെന്നാണ്ന്യൂയോർക്ക്ഗവർണർ കോമോ കഴിഞ്ഞ ദിവസം പറഞ്ഞത്. യുദ്ധസമാന സാഹചര്യമാണ് രാജ്യത്ത് എന്നാണ് സ്പെയിൻ പ്രധാനമന്ത്രി പെട്രോ സാഞ്ചസ് അറിയിച്ചത്. ചൈനയുടെ സ്ഥിതി ഏതാണ്ട്നിയന്ത്രണവിധേയമായി. ആകെ 81,6661 കേസുകൾ സ്ഥിരീകരിച്ചതിൽ 70000 പേരുടെയും രോഗം ഭേദമായി. 3285 ആണ് ചൈനയിലെ മരണ സംഖ്യ. ചൈനയിൽ സാമൂഹിക വ്യാപനം നിലവിൽ ഇല്ല. പുതുതായി സ്ഥിരീകരിച്ച കേസുകളെല്ലാം മറ്റ് രാജ്യങ്ങളിൽ നിന്ന് വന്നവരുടേതാണ്. ഒരു ലക്ഷം പേരിലേക്ക്രോഗം വ്യാപിക്കാൻ മൂന്ന് മാസമെടുത്തെങ്കിൽ പിന്നീട് 12 ദിവസം കൊണ്ടാണ് അടുത്ത ഒരു ലക്ഷം പേരിലേക്ക് രോഗം വ്യാപിച്ച് മൂന്ന് ലക്ഷത്തിലെത്തിയതെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ലോകം യുദ്ധസമാന സാഹചര്യത്തിലേക്ക്നീങ്ങുന്നതോടെ രാജ്യങ്ങളെല്ലാം നിയന്ത്രണങ്ങൾ കർശനമാക്കി. ലോകത്തെ 300 കോടി ജനങ്ങൾ ഇപ്പോൾ ലോക്ക്ഡൗണിലാണ്. content highlights:world wide Corona death virus cases till march 25
from mathrubhumi.latestnews.rssfeed https://ift.tt/2ya127r
via
IFTTT