തിരുവനന്തപുരം: ശമ്പളവിതരണം യഥാസമയം പൂര്‍ത്തിയാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ട്രഷറികള്‍ രാത്രി ഒമ്പത് മണി വരെ പ്രവര്‍ത്തിക്കും. ഇന്ന് ട്രഷറികളിലെത്തുന്ന മുഴുവന്‍ ബില്ലുകളും ഇന്നുതന്നെ പാസാക്കും. ട്രഷറികളില്‍ ഹെല്പ് ഡെസ്ക്കുകള്‍ തുടങ്ങുമെന്നും മന്ത്രി തോമസ് ഐസക് പറഞ്ഞു. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ധനവകുപ്പ് ഇറക്കിയ സര്‍ക്കുലറിലെ ആശയക്കുഴപ്പത്തെത്തുടര്‍ന്ന് ശമ്പള വിതരണം വൈകിയ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.
സാലറി ചലഞ്ചിലെ സമ്മതപത്രവുമായി ബന്ധപ്പെട്ട ആശയക്കുഴപ്പത്തെ തുടർന്നു ആദ്യപ്രവൃത്തി ദിനത്തിൽ നടക്കേണ്ടിയിരുന്ന സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണം അവതാളത്തിലായിരുന്നു. സംസ്ഥാന സർക്കാർ ജീവനക്കാരിൽ ഒരു ലക്ഷത്തിലേറെ പേർക്കാണ് ആദ്യ ദിനം ശമ്പളം ലഭിച്ചു വന്നിരുന്നത്. ഇതിന്റെ നാലിലൊന്നു പേർക്കു മാത്രമാണ് വ്യാഴാഴ്ച ശന്പളം വിതരണം ചെയ്യാനായത്.
സമ്മതപത്രവുമായി ബന്ധപ്പെട്ടു ധനവകുപ്പു പലപ്പോഴായി ഇറക്കിയ ഉത്തരവുകളിലെ ആശയക്കുഴപ്പത്തെയും സമ്മതപത്രം വാങ്ങിത്തരുന്നതുവരെ ശമ്പള ബില്ലുകൾ വൈകിപ്പിക്കാനുള്ള ഭരണാനുകൂല സംഘടനകളുടെ നിർദേശത്തേയും തുടർന്നാണു ശമ്പളം വൈകിയത്.
വിസമ്മതപത്രം നൽകിയ ജീവനക്കാരുടെ ശന്പള ബില്ലുകൾ തടഞ്ഞുവയ്ക്കാൻ ഭരണാനുകൂല സംഘടനകൾ ശ്രമിച്ചതും ചിലയിടങ്ങളിൽ ശന്പള വിതരണത്തെ പ്രതികൂലമായി ബാധിച്ചതായും സൂചനയുണ്ട്.
from Anweshanam | The Latest News From India https://ift.tt/2OjWVYX
via IFTTT