പത്തനംതിട്ട: ശബരിമലയെ തകര്‍ക്കാനാണ് ശ്രമം നടക്കുന്നുവെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. ക്ഷേത്രത്തെ വനം വകുപ്പ് ശത്രുതാപരമായാണ് കാണുന്നത്. ഈ നിലപാട് ശരിയല്ലെന്ന് അദേഹം പറഞ്ഞു.
ശബരിമലയിലെ അനധികൃത നിർമാണങ്ങൾ നീക്കണമെന്നാണ് ദേവസ്വംബോർഡിന്റെയും നിലപാട്. എന്നാൽ ഭക്തർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കണം. നിലയ്ക്കലിൽ പുതിയതായി 20 ഇടത്താവളങ്ങൾ കൂടി സജ്ജീകരിക്കും. ഇതോടെ പതിനായിരം പേർക്ക് വിരവയ്ക്കാനുള്ള സൗകര്യം ഉണ്ടാകും. നവംബർ 15നകം ദേവസ്വം ബോർഡും സർക്കാരും എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആചാര അനുഷ്ഠാനങ്ങൾ സംരക്ഷിച്ച് പൂജാതി കർമ്മങ്ങൾ നടത്തി കൊണ്ടുപോകുകയാണ് ദേവസ്വം ബോർഡിന്റെ ചുമതല. മനസമാധാനത്തിനുവേണ്ടിയാണ് ആളുകൾ ശബരിമലയിൽ എത്തുന്നത്. അവിടെ സമാധാനം ഉണ്ടാകണമെന്നും പത്മകുമാർ കൂട്ടിച്ചേർത്തു.
from Anweshanam | The Latest News From India https://ift.tt/2CXg0Oy
via IFTTT