റായ്പുര്‍: മാവോയിസ്റ്റ് ആക്രമണത്തില്‍ ദൂരദര്ശന് ന്യൂസ് ക്യാമറമാനും രണ്ടു പേലീസ്കാരും കൊല്ലപ്പെട്ട സംഭവത്തില്‍ വിശദികരണവുമായി മാവോയിസ്റ്റുകള്‍.ആക്രമണത്തിന് പദ്ധതിയിടുമ്പോള്‍ മാധ്യമങ്ങളെ ലക്ഷ്യം വച്ചിരുന്നില്ലെന്നും മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചത് ബോധപൂര്‍വമല്ലെന്നും അവര്‍ ആക്രമണത്തില്‍ പെട്ടുപോയതാകാമെന്നും മാവോയിസ്റ്റുകള്‍ വ്യക്തമാക്കി. സംഭവ സ്ഥലത്ത് മാധ്യമപ്രവര്‍ത്തകര്‍ ഉണ്ടെന്ന് അറിയില്ലായിരുന്നുവെന്നും മാവോയിസ്റ്റുകള്‍ അറിയിച്ചു.
ദന്തേവാഡ ജില്ലയിലെ നിലാവായ ഗ്രാമത്തിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു ആക്രമണം. ദൂരദർശൻ ന്യൂസ് കാമറാമാൻ അച്യുതാനന്ദ് സാഹുവാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിനൊപ്പം സബ് ഇൻസ്പെക്ടർ രുദ്ര പ്രതാപ് സിംഗ്, അസിസ്റ്റന്റ് കോൺസ്റ്റബിൾ മംഗളു, എന്നീ പോലീസ് ഉദ്യോഗസ്ഥരായിരുന്നു കൊല്ലപ്പെട്ടത്. നൂറോളം മാവോയിസ്റ്റുകളായിരുന്നു ആക്രമണം നടത്തിയത്. സുരക്ഷാസേന നടത്തിയ പ്രത്യാക്രമണത്തിൽ മൂന്നു മാവോയിസ്റ്റുകളും കൊല്ലപ്പെട്ടിരുന്നു.
from Anweshanam | The Latest News From India https://ift.tt/2zvTbhF
via IFTTT