Breaking

Saturday, November 3, 2018

ചിദംബരത്തിന്റെ കുടുംബത്തിന് ആശ്വാസം; ആദായനികുതി വകുപ്പ് രജിസ്റ്റർ ചെയ്ത കേസ് മദ്രാസ് ഹൈകോടതി റദ്ദാക്കി

എയർസെൽ - മാക്സിസ് കേസിൽ കുറ്റാരോപിതരായ മുൻ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ കുടുംബത്തിന് മറ്റൊരു കേസിൽ ആശ്വാസ വാർത്ത. ചിദംബരത്തിന്റെ ഭാര്യയും അഭിഭാഷകയുമായ നളിനി ചിദംബരം, മകൻ കാർത്തി ചിദംബരം, മരുമകൾ ശ്രീനിധി എന്നിവരുടെ പേരിൽ ആദായനികുതി വകുപ്പ് രജിസ്റ്റർ ചെയ്ത കേസ് മദ്രാസ് ഹൈകോടതി റദ്ദാക്കി. കള്ളപണ നിയമപ്രകാരമായിരുന്നു ഇവർക്കെതിരെ കേസെടുത്തിരുന്നത്.

കേസിന്റെ വിചാരണ എഗ്മോർ പ്രത്യേക കോടതിയിൽ നടന്നു വരികയായിരുന്നു. ആദായനികുതി വകുപ്പിന് പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കാൻ അധികാരമില്ലെന്നാണ് പ്രതികൾ വാദിച്ചത്. കള്ളപ്പണ നിരോധന നിയമപ്രകാരം രജിസ്റ്റർ ചെയ്യപ്പെടുന്ന കേസുകൾ വിചാരണ നടത്തുന്നതിന് തമിഴ്നാട്ടിൽ പ്രത്യേക കോടതികൾ രൂപവത്കരിച്ചിട്ടില്ലെന്നും ഇവർ കോടതിയെ ബോധിപ്പിച്ചു. 

ബ്രിട്ടനിലെ കേംബ്രിജിൽ മൂവർക്കും സ്വന്തമായുള്ള 5.37 കോടി വിലമതിപ്പുള്ള സ്വത്ത് മറച്ചുവെച്ചതായാണ് കേസ്. ഇതിന് പുറമെ കാർത്തി ചിദംബരം ബ്രിട്ടനിലെ മെട്രോ ബാങ്കിലെ അക്കൗണ്ട് വിവരങ്ങളും അമേരിക്കയിലെ നാനോ ഹോൾഡിങ്സ് എൽ.എൽ.സിയിലെ നിക്ഷേപം സംബന്ധിച്ചും വെളിപ്പെടുത്തിയിരുന്നില്ല. 



from Anweshanam | The Latest News From India https://ift.tt/2Rxv2i6
via IFTTT