തിരുവനന്തപുരം: സംസ്ഥാനത്തെ 26 തൊഴില്‍ മേഖലകളിലെ മിനിമം കൂലി പുതുക്കി നിശ്ചയിച്ചു. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന മിനിമം വേതനം ഉള്ള സംസ്ഥാനമാണ് കേരളം.
നേഴ്സ്മാരടക്കമുള്ള സ്വകാര്യ ആശുപത്രി ജീവനക്കാർ, ഖാദി-കൈത്തറി തൊഴിലാളികള്‍, ഉച്ചഭക്ഷണപാചക തൊഴിലാളികൾ, കടകളും വാണിജ്യ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവര്‍, ബീഡി ആൻറ് സിഗാർ എന്നിവര്‍ക്കുള്ള മിനിമം കൂലി പുതുക്കിയിട്ടുണ്ട്.
ഹോസ്റ്റൽ, ഐസ് ഫാക്ടറി, ഫാർമസ്യുട്ടിക്കൽസ് ആൻഡ് സെയിൽസ്, പ്രിന്റിങ് പ്രസ്, ഗോൾഡ് ആന്റ് സിൽവർ ഒർണമെന്റ്സ്, ആന പരിപാലനം, ചൂരൽ-മുള, ആയുർവേദ-അലോപ്പതി മരുന്ന്, ഗാർഹികമേഖല, ഓയിൽമിൽ, മലഞ്ചരക്ക് വ്യവസായം, സെക്യൂരിറ്റി സർവീസ്, കാർഷികവൃത്തി, ലൈറ്റ് മോട്ടോർ വെഹിക്കിൾ, ഫാർമസിസ്റ്റ് (മെഡിക്കൽ ഷോപ്പ്), ഓയിൽ പാം, ഫോട്ടോഗ്രാഫി ആൻറ് വിഡിയോഗ്രഫി, ചെരുപ്പ് നിർമ്മാണം, പേപ്പർ പ്രോഡക്ടസ്, ഫിഷ് പീലിംഗ് എന്നീ മേഖലകളിലും മിനിമം വേതനം പുതുക്കി.
മിനിമം വേതന നിയമലംഘനത്തിനെതിരെ കടുത്ത ശിക്ഷ നല്‍കാനുള്ള നടപടികളും സ്വീകരിച്ചു. നിയമലംഘനങ്ങൾക്കുള്ള പിഴ 500 രൂപയിൽ നിന്ന് രണ്ടു ലക്ഷം രൂപ വരെയായി വർധിപ്പിച്ച് മിനിമം വേതനനിയമം ഭേദഗതി ചെയ്തു. മിനിമം വേതനനിയമ പ്രകാരം ലഭിക്കേണ്ട ആനുകൂല്യങ്ങളുടെ കുടിശ്ശികയിൽ തീർപ്പ് കല്പിക്കുന്നതിന് ഡെപ്യൂട്ടി ലേബർ കമ്മീഷണർമാരെ ചുമതലപ്പെടുത്തി.
from Anweshanam | The Latest News From India http://bit.ly/2SHBxCQ
via IFTTT