വാഷിങ്ടൺ:ഭീകരവാദികൾക്ക് സുരക്ഷിത താവളംനൽകരുതെന്ന യു എൻ രക്ഷാസമിതിയുടെ നിർദേശം പാലിക്കാൻ തയ്യാറാകണമെന്ന് പാകിസ്താനോട് അമേരിക്ക. പുൽവാമയിൽ സി ആർ പി എഫ് വാഹനവ്യൂഹത്തിനു നേരെയുണ്ടായ ആക്രമണത്തിൽ പാകിസ്താൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകരസംഘടന ജെയ്ഷെ മുഹമ്മദിന്റെ പങ്കു വ്യക്തമാക്കുന്ന തെളിവുകൾ ഇന്ത്യ ബുധനാഴ്ച പാകിസ്താനു കൈമാറിയിരുന്നു. ഇതിനു പിന്നാലെയാണ് അമേരിക്കയുടെ പ്രതികരണം. ഫെബ്രുവരി 14ന് സി ആർ പി എഫ് വാഹനവ്യൂഹത്തിനു നേരെയുണ്ടായ ആക്രമണം പോലെയുള്ള അതിർത്തി കടന്നുള്ള ഭീകരവാദം മേഖലയിലെ സുരക്ഷയ്ക്ക് വൻഭീഷണിയാണ് ഉയർത്തുന്നത്. ഭീകരവാദികൾക്ക് സുരക്ഷിതയിടം നൽകരുതെന്ന യു എൻ രക്ഷാസമിതിയുടെ നിർദേശം പാകിസ്താൻ പാലിക്കണം. ഭീകരവാദികൾക്ക് ലഭിക്കുന്ന ധനസഹായം തടസ്സപ്പെടുത്തണമെന്നും അമേരിക്കയുടെ ആഭ്യന്തരവക്താവ് ആവശ്യപ്പെട്ടു. ഇന്ത്യയോടും പാകിസ്താനോടും അതിർത്തി കടന്നുള്ള സൈനിക നടപടികൾ നിർത്തിവെക്കാനും സാധാരണനിലയിലേക്ക് തിരികെ വരാനും അമേരിക്ക അഭ്യർഥിച്ചിട്ടുണ്ട്. കൂടുതൽ സൈനിക നടപടികൾ സ്ഥിതി വഷളാക്കുകയേ ഉള്ളൂവെന്നും അമേരിക്ക പറഞ്ഞു. content highlights:abide un security council norms, deny safe haven for terrorists says america to pakistan
from mathrubhumi.latestnews.rssfeed https://ift.tt/2NBOARC
via
IFTTT