Breaking

Thursday, February 28, 2019

മസൂദ് അസ്ഹറിനെ കരിംപട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് യുഎന്നില്‍ ലോകരാജ്യങ്ങള്‍

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ കരിംപട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി യുഎൻ രക്ഷാസമിതിയിൽ ലോകരാജ്യങ്ങൾ. അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളാണ് യുഎന്നിൽ നിർദേശം കൊണ്ടു വന്നത്. മസൂദ് അസ്ഹറിന് വിലക്കേർപ്പെടുത്തണമെന്ന പ്രമേയം ഫ്രാൻസ് രക്ഷാസമിതിയിൽ അവതരിപ്പിച്ചേക്കും. ഈ നീക്കം വീറ്റോ അധികാരമുള്ള ചൈന എതിർക്കുമെന്നാണ് സൂചന. ഇയാൾക്കെതിരെ മുമ്പ് പ്രമേയങ്ങൾ കൊണ്ടുവന്നപ്പോഴെല്ലാം ചൈന എതിർത്തിരുന്നു. എന്നാൽ പുതിയ പ്രമേയത്തെ സംബന്ധിച്ച് ചൈന ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. 15 അംഗ രക്ഷാസമിതിയുടെ അധ്യക്ഷസ്ഥാനം മാർച്ച് ഒന്നിന് ഇക്വറ്റോറിയൽ ഗിനിയിൽനിന്ന് ഫ്രാൻസ് ഏറ്റെടുക്കാനിരിക്കെയാണ് പ്രമേയം എന്നതും ശ്രദ്ധേയമാണ്. സമിതിയിൽ വീറ്റോ അധികാരമുള്ള സ്ഥിരാംഗമാണ് ഫ്രാൻസ്. 2009-ൽ അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാൻ പ്രമേയം കൊണ്ടുവരാൻ ഇന്ത്യ നീക്കം നടത്തിയിരുന്നു. 2016-ൽ പഠാൻകോട്ട് ഭീകരാക്രമണത്തിനുപിന്നാലെയും ഇതിനു ശ്രമിച്ചു. 2017-ൽ യു.എസ്., ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങൾ സമാന പ്രമേയം കൊണ്ടുവന്നു. പ്രമേയങ്ങൾ കൊണ്ടുവന്നപ്പോഴെല്ലാം രക്ഷാസമിതിയിലെ വീറ്റോ അധികാരമുപയോഗിച്ച് ചൈനഎതിർക്കുകയായിരുന്നു. അതിനിടെ, വിദേശകാര്യമന്ത്രി സുഷമാസ്വരാജും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തിൽ ഇത്തവണ ചൈന എങ്ങനെ നീങ്ങുമെന്ന് കാണാൻ കാത്തിരിക്കുകയാണ് ലോകം. Content Highlights:U.S., UK, France ask U.N. to blacklist Jaish-e-Mohammad leader Masood Azhar behind Kashmir attack


from mathrubhumi.latestnews.rssfeed https://ift.tt/2IJpYYe
via IFTTT