Breaking

Saturday, November 3, 2018

കനത്ത ജാഗ്രതയിൽ ശബരിമല; പൊലീസും സംഘപരിവാറും തയ്യാറെടുപ്പുകൾ നടത്തുന്നു

ശബരിമല നട ചിത്തിര ആട്ടവിശേഷത്തിനായി തിങ്കളാഴ്ച  തുറക്കാനിരിക്കെ കനത്ത ജാഗ്രതയിലാണ് സന്നിധാനം. യുവതികൾ ശബരിമലയിലേക്ക് എത്താൻ സാധ്യതയുള്ളതിനാൽ പൊലീസിലും സംഘ്പരിവാർ സംഘടനകളും തയാറെടുപ്പ് നടത്തിവരികയാണ്. ദക്ഷിണമേഖല എ.ഡി.ജി.പിയുടെ നേതൃത്വത്തില്‍ രണ്ട് ഐ.ജിമാർ, അഞ്ച് എസ്.പിമാര്‍ എന്നിവരാണ് സുരക്ഷ സന്നാഹം ഒരുക്കുന്നത്. ഇന്ന് അർദ്ധരാത്രിമുതൽ നിരോധനാജ്ഞയും പുറപ്പെടുവിച്ചിട്ടുണ്ട്. 

അതേസമയം, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഇരുമുടിക്കെട്ടുമായി പരമാവധി പേരെ സന്നിധാനത്ത് എത്തിക്കാനാണ് സംഘ് പരിവാർ പദ്ധതി. സ്ത്രീകളെത്തിയാൽ സന്നിധാനത്തും പമ്പയിലും പ്രതിരോധ ചുമതല ആർ.എസ്.എസ് ഏറ്റെടുത്തതായാണ് സൂചന. തുലാമാസ പൂജകൾക്ക് നട തുറന്നപ്പോൾ ഉണ്ടായ പ്രതിഷേധങ്ങൾ ആസൂത്രണമില്ലാതെയാണ് നടന്നതെന്നാണ് സംഘ്പരിവാർ വിലയിരുത്തൽ. അത് മറികടക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ മുന്നൊരുക്കങ്ങൾ നടത്തുന്നത്. 

എന്നാൽ, പൊലീസ് സംരക്ഷണയിൽ സ്ത്രീ പ്രവേശനം നടക്കുന്നതാണ് സംഘടനക്ക് ഗുണകരമെന്ന വിലയിരുത്തലും ആർ.എസ്.എസിനുണ്ട്. അതിനാൽ സന്നിധാനത്ത് അക്രമം വേണ്ടെന്നും സ്ത്രീകളെ ക്ഷേത്രദർശനം നടത്താൻ പൊലീസ് തുനിഞ്ഞാൽ നടന്നോട്ടെ എന്ന അടവ് നയം സ്വീകരിക്കാൻ പദ്ധതിയുണ്ടെന്നും പറയുന്നുണ്ട്. ഇതിനുകൂടി വേണ്ടിയാണ് സ്ത്രീകളെത്തിയാൽ സന്നിധാനത്തും പമ്പയിലും തടയുന്നതിനുള്ള പ്രതിരോധ ചുമതല ആർ.എസ്.എസ് ഏറ്റെടുത്തതായി അറിയുന്നത്. 

ശബരിമലയിൽ പ്രതിരോധം ഉയർത്തുന്നതിനൊപ്പം സംസ്ഥാനത്ത് 200 കേന്ദ്രങ്ങളിൽ തിങ്കളും ചൊവ്വയും അഖണ്ഡ നാമജപവും ആർ.എസ്.എസ് സംഘടിപ്പിക്കുന്നുണ്ട്. നാമജപ കേന്ദ്രങ്ങളിൽ പരമാവധി സ്ത്രീകളെ അണിനിരത്തും. ഇതിന് എൻ.എസ്.എസ് പിന്തുണയും പ്രതീക്ഷിക്കുന്നു. ശബരിമലയിൽ സ്ത്രീ പ്രവേശനമുണ്ടായാൽ നാമജപ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് പ്രതിഷേധം ഉയർത്തും.

തുലാമാസ പൂജകൾക്ക് നട തുറന്നപ്പോൾ ഉണ്ടായ പ്രതിഷേധങ്ങൾ ആസൂത്രണമില്ലാതെയാണ് നടന്നതെന്നാണ് സംഘ്പരിവാർ വിലയിരുത്തൽ. അവസാനഘട്ടത്തിലാണ് ആസൂത്രിതമാക്കാനായത്. അന്നത്തെ അക്രമങ്ങളിൽ നിരവധി പേർ കേസിൽ കുടുങ്ങിയത് പ്രവർത്തകരിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. 



from Anweshanam | The Latest News From India https://ift.tt/2zqZZg6
via IFTTT