കാസർഗോഡ്: പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണം ഏഴു പ്രതികളിൽ അവസാനിപ്പിക്കാനുള്ള പൊലീസ് നീക്കത്തിനെതിരെ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കുടുംബവും കോൺഗ്രസും രംഗത്ത്. കൊല്ലപ്പെട്ട ശരത് ലാലിന്റെ പിതാവ് സത്യനാരായണനും കൃപേഷിന്റെ പിതാവ് കൃഷ്ണനും സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹർജി നൽകും.
മരണാനന്തര ചടങ്ങുകൾ കഴിയുന്നതോടെ ഹർജി നൽകാനാണ് നീക്കം. പ്രമുഖ ക്രിമിനൽ അഭിഭാഷകൻ സി.കെ. ശ്രീധരൻ, മുൻ ഡയറക്ടർ ജനറൽ ഒാഫ് പ്രോസിക്യൂഷൻസ് ടി. ആസഫലി എന്നിവരെ ഹർജിയുടെ നിയമവശങ്ങൾ പരിശോധിക്കാൻ കോൺഗ്രസ് നേതൃത്വം ചുമതലപ്പെടുത്തിയിട്ടുണ്ട്.
‘പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ല. മകൻ നഷ്ടപ്പെട്ട എന്റെ വീട്ടിൽ വരാതെ കൊലയാളിയുടെ കുടുംബത്തെ സമാധാനിപ്പിക്കാനാണ് പൊലീസിനെ ഭരിക്കുന്ന പാർട്ടി പോയത്. അതിനാൽ സി.ബി.ഐ അന്വേഷണത്തിന് ഹർജി നൽകും. കോൺഗ്രസ് കൂടെയുണ്ടാകും’ -കൃപേഷിന്റെ പിതാവ് കൃഷ്ണൻ പറഞ്ഞു.
from Anweshanam | The Latest News From India https://ift.tt/2Xky9h2
via IFTTT