ന്യൂഡൽഹി: നേഴ്സിന് കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്ന് വടക്കൻ ഡൽഹിയിലെ ഏറ്റവും വലിയ ആശുപത്രി അടച്ചു. കൊറോണ വൈറസ് ബാധിച്ച നഴ്സ് കഴിഞ്ഞ രണ്ടാഴ്ചയായി ആശുപത്രിയിൽ വിവിധ വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്നു. വടക്കൻ ഡൽഹി മുനിസിപ്പൽ കോർപ്പറേഷന് കീഴിലുള്ള ഹിന്ദു റാവു ആശുപത്രിയാണ് അടച്ചത്. വടക്കൻ ഡൽഹിയിലെ ഏറ്റവും വലിയ ആശുപത്രിയാണിത്. കെട്ടിടം പൂർണമായും അണുവിമുക്തമാക്കുന്നതുവരെ മുദ്രവെക്കാൻ ആശുപത്രി ഭരണകൂടം തീരുമാനിച്ചതായി അധികൃതർ പറഞ്ഞു. രോഗം ബാധിച്ച നേഴ്സിന് സമ്പർക്കം ഉണ്ടാകാൻ സാധ്യതയുള്ള എല്ലാവരേയും കണ്ടെത്തിയതായും അധികൃതർ അറിയിച്ചു. ശനിയാഴ്ച വൈകിട്ടാണ് ഹിന്ദു റാവു ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു നഴ്സിനെ കോവിഡ് സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി കാമ്പസിലെ വിവിധ സ്ഥലങ്ങളിൽ അവർ ഡ്യൂട്ടിയിലായതിനാൽ, ഞങ്ങൾ ആശുപത്രി അടച്ചുപൂട്ടുകയാണ്. - വടക്കൻ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ കമ്മീഷണർ വർഷ ജോഷി പറഞ്ഞു. ഗൈനക്കോളജി വാർഡിൽ ഏതാനും രോഗികളെ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അവർക്ക് വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും വർഷ ജോഷി കൂട്ടിച്ചേർത്തു. ചിലയിടങ്ങളിൽ അശ്രദ്ധയുണ്ടായെന്നും സമഗ്രമായ അന്വേഷണം നടത്തുമെന്നും അവർ പറഞ്ഞു. Content Highlights: Largest Hospital In North Delhi Sealed After Nurse Found corona positive
from mathrubhumi.latestnews.rssfeed https://ift.tt/2VCXJPl
via
IFTTT