Breaking

Saturday, August 29, 2020

കോവിഡ്: പ്രമേഹവും ഉയർന്ന രക്തസമർദവും തന്നെ വില്ലൻ

തിരുവനന്തപുരം: കഴിഞ്ഞമാസം കോവിഡ് കാരണം സംസ്ഥാനത്ത് മരിച്ചവരിൽ മൂന്നുപേരൊഴികെ മറ്റെല്ലാവർക്കും ഗുരുതര രോഗങ്ങളുണ്ടായിരുന്നെന്നു കണ്ടെത്തി. പ്രമേഹവും ഉയർന്ന രക്തസമ്മർദവുമാണ് ഭൂരിഭാഗം പേരുടെയും മരണത്തിനു കാരണമായതെന്ന് കോവിഡ് മരണങ്ങൾ സംബന്ധിച്ച് ആരോഗ്യവകുപ്പ് നടത്തിയ പഠനത്തിൽ വ്യക്തമായി. ജൂലായിലുണ്ടായ 51 മരണങ്ങളാണ് പ്രത്യേകം പഠനവിധേയമാക്കിയത്. ജൂലായിൽ 63 പേർ മരിച്ചെങ്കിലും കാരണം പൂർണമായും കോവിഡെന്ന് ലാബിൽ സ്ഥിരീകരിച്ചത് 51 പേരുടേതുമാത്രം. ഏഴു മരണങ്ങൾ നിലവിലുള്ള മാനദണ്ഡങ്ങളനുസരിച്ച് കോവിഡല്ലെന്ന് വിലയിരുത്തി. നാലു മരണങ്ങളുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കാൻ വൈകിയതും ഒരെണ്ണം മലയാളിയല്ലാത്തതിനാലുമാണ് പഠനത്തിൽ ഉൾപ്പെടുത്താതിരുന്നത്. ജൂലായിൽ മരിച്ചവർ പുരുഷൻമാർ 35 സ്ത്രീകൾ 16 60-79 വയസ്സുള്ളവർ 29 പേർ 40-59 വയസ്സുള്ളവർ 14 80 വയസ്സിനു മുകളിലുള്ളവർ 6 20-39 വയസ്സുള്ളവർ 2 മരണകാരണം ചിലർക്ക് ഒന്നിൽ കൂടുതൽ രോഗങ്ങളുണ്ടാവാം. കടുത്ത പ്രമേഹ രോഗികൾ 35 ഉയർന്ന രക്തസമ്മർദമുള്ളവർ 33 അർബുദരോഗികൾ ആറ് മറ്റു രോഗങ്ങളില്ലാത്തവർ മൂന്ന് കഴിഞ്ഞദിവസം വരെ ഏറ്റവും കൂടുതൽ പേർക്ക് രോഗം ബാധിച്ചതും (14,077) ഏറ്റവും കൂടുതൽ പേർ (81) മരിച്ചതും തിരുവനന്തപുരം ജില്ലയിലാണ്. ജൂലായിൽ മരിച്ച 44 പേർക്കും വിദേശ, മറ്റു സംസ്ഥാന സന്ദർശന ചരിത്രമില്ല. പൂർണമായും സമ്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടതെന്നാണു കരുതുന്നത്. ഏഴുപേർക്കു മാത്രമാണ് യാത്രാചരിത്രമുണ്ടായിരുന്നത്. സംസ്ഥാനത്ത് ഇതുവരെയുണ്ടായ മരണങ്ങളിൽ 40.47 ശതമാനവും സമ്പർക്കത്തിലൂടെ രോഗം പിടിപെട്ടവരാണ്. Content Highlights: COVID-19 death in Kerala


from mathrubhumi.latestnews.rssfeed https://ift.tt/3gyCGEQ
via IFTTT