കൊച്ചി: നയതന്ത്ര ബാഗേജിന്റെ മറവിൽ സ്വർണക്കടത്തു നടത്തിയ കേസിൽ അറസ്റ്റിലായ പല പ്രതികളും ബിനാമികളാണെന്ന് ആദായനികുതി വകുപ്പ് ഇന്റലിജൻസ് വിഭാഗം കണ്ടെത്തി. പണം മുടക്കിയവരും ലാഭവിഹിതം പങ്കിട്ടവരും ഇനിയുമുണ്ടെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്. ഇവരെ കണ്ടെത്താൻ കേസിലെ പ്രതികളായ സ്വപ്നാ സുരേഷ്, പി.എസ്. സരിത്ത്, സന്ദീപ് നായർ, കെ.ടി. റമീസ്, ഹംജദ് അലി, ജലാൽ, മുഹമ്മദ് ഷാഫി, മുഹമ്മദ് അൻവർ, ഇ. സയിദലവി എന്നിവരെ ജയിൽ ചോദ്യം ചെയ്യാൻ ആദായനികുതി വകുപ്പ് നൽകിയ അപേക്ഷ സാമ്പത്തിക കുറ്റവിചാരണക്കോടതി അനുവദിച്ചു. സ്വർണക്കടത്തിന്റെ ഗൂഢാലോചനയ്ക്കുപിന്നിൽ സ്വദേശത്തും വിദേശത്തുമുള്ള ഉന്നതരുണ്ടെന്നു തിരിച്ചറിഞ്ഞെങ്കിലും അവരെ തെളിവുസഹിതം കണ്ടെത്താൻ നിലവിലെ അന്വേഷണസംഘങ്ങൾക്ക് ഇതുവരെ സാധിച്ചിട്ടില്ല.
from mathrubhumi.latestnews.rssfeed https://ift.tt/3kJV3ZN
via
IFTTT