കൊളംബോ: ഭരണ പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽ ഇന്ന് പാർലമെന്റ് ചേരും. പാർലമെന്റ് പിരിച്ചുവിട്ട പ്രസിഡന്റിന്റെ തീരുമാനം സുപ്രീംകോടതി റദ്ദാക്കിയ സാഹചര്യത്തിലാണ് തീരുമാനം. ഡിസംബർ ഏഴ് വരെയാണ് സുപ്രീംകോടതിയുടെ സ്റ്റേ.
ശ്രീലങ്കൻ പാർലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പ്രസിഡൻറ് മൈത്രിപാല സിരിസേനയുടെ നടപടി സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ജനുവരി അഞ്ചിന് തെരഞ്ഞെടുപ്പ് നടത്താനുള്ള നടപടികൾ നിർത്തിവെക്കാനും കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് നളിൻ പെരേരയടങ്ങിയ മൂന്നംഗ ബെഞ്ചിന്റെതാണ് വിധി. സുപ്രീംകോടതി വിധി സിരിസേനക്കും രാജപക്സക്കും കനത്ത തിരിച്ചടിയായി.
ഒക്ടോബർ 26നാണ് പ്രസിഡൻറ് സിരിസേന പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയെ പുറത്താക്കി മഹിന്ദ രാജപക്സയെ തൽസ്ഥാനത്ത് നിയമിച്ചതിനെ തുടർന്നാണ് രാജ്യത്ത് പ്രതിസന്ധി രൂപപ്പെട്ടത്. പാർലമെന്റ് വിളിച്ചുചേർത്ത് ജനാധിപത്യം പുനഃസ്ഥാപിക്കാൻ പ്രസിഡൻറിനു മേൽ അന്താരാഷ്ട്ര സമ്മർദം ശക്തമായിരുന്നു. ഇൗ ഘട്ടത്തിലാണ് കഴിഞ്ഞ വെള്ളിയാഴ്ച സിരിസേന പാർലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
from Anweshanam | The Latest News From India https://ift.tt/2QFVjdW
via IFTTT