മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ജീവനോടെ ഉണ്ടായിരുന്നെങ്കിൽ താനിപ്പോൾ കോൺഗ്രസ് പ്രവർത്തകൻ ആയിരുന്നേനെയെന്ന് ബിജെപി നേതാവ് ശത്രുഘ്നൻ സിൻഹ. എന്നാൽ ബിജെപിയിൽനിന്ന് സ്വയം പുറത്തുപോകില്ല. പാർട്ടിക്കു വേണമെങ്കിൽ തന്നെ പുറത്താക്കാം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഊർജം കണ്ടുപഠിക്കേണ്ടതാണ്. രാവണനിൽനിന്നു പോലും നമുക്ക് എന്തെങ്കിലും പഠിക്കാനുണ്ടാകുമെന്നും സിൻഹ കൂട്ടിച്ചേർത്തു.
ബിജെപിയും താനും തമ്മിലുള്ള ബന്ധത്തെ മാധുര്യവും കയ്പുമേറിയതെന്നാണ് സിൻഹ വിശേഷിപ്പിക്കുന്നത്. ജനാധിപത്തിലെ സംരക്ഷിത വാൽവാണ് ഭിന്നത. ബിജെപിയിൽ ആ സ്ഥാനം വഹിക്കുന്ന ഒരാളാണു താനെന്നും സിൻഹ പറയുന്നു.
from Anweshanam | The Latest News From India https://ift.tt/2Dba2dT
via IFTTT