ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ മകന്‍ രാഹുല്‍ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് നല്‍കി. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ മകന്‍ കാര്‍ത്തികേയ് ചൗഹാന്‍ ആണ് രാഹുലിനെതിരെ മാനനഷ്ടക്കേസ് നല്‍കിയത്. മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസംഗത്തിലെ പരാമര്‍ശം തനിക്ക് മാനഹാനിയുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.
രാഹുല്‍ ഗാന്ധി ജാബുവയില്‍ തിങ്കളാഴ്ച നടത്തിയ പ്രസംഗത്തിലാണ് പരാമര്‍ശം നടത്തിയത്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് പനാമ പേപ്പറില്‍ ചൗഹാന്റെ മകന്‍ കാര്‍ത്തികേയിന്റെ പേര് പരാമര്‍ശിക്കുന്നുണ്ടെന്നാണ് രാഹുല്‍ പറഞ്ഞത്. പിന്നീട് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയ്ക്ക് അബദ്ധത്തിൽ പറഞ്ഞതാണെന്നും ഇന്‍ഡോറില്‍ മാധ്യമങ്ങളോട് പറഞ്ഞു. ബിജെപി നിരവധി അഴിമതി ആരോപണങ്ങള്‍ നേരിടുന്നുണ്ട്. അത്തരം കാര്യങ്ങള്‍ക്കിടയില്‍ ഉണ്ടായ ആശയക്കുഴപ്പമാണ് തെറ്റായ പ്രസ്താവനയ്ക്കിടയാക്കിയതെന്നും രാഹുൽ വ്യക്തമാക്കി.
രാഹുല്‍ ഗാന്ധി മനഃപൂര്‍വമാണ് തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതെന്ന് ഹര്‍ജിയില്‍ കാര്‍ത്തികേയ് ചൗഹാന്‍ ആരോപിക്കുന്നു. ഇത് തന്റെയും കുടുംബത്തിന്റെയും സല്‍പേരിന് കളങ്കമുണ്ടാക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രിയുടെ ജനപിന്തുണ തകർക്കാൻ കോൺഗ്രസ് ശ്രമിക്കുന്നു എന്നും ചൗഹാൻ പറഞ്ഞു.
from Anweshanam | The Latest News From India https://ift.tt/2qkdoCE
via IFTTT