ദുബായ്:അഫ്ഗാനിസ്ഥാനിൽ നിന്നുള്ള 5000 പേർക്ക് യുഎഇ താൽക്കാലിക അഭയം നൽകും.താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചെടുത്തതോടെ രാജ്യത്ത് നിന്ന് പലായനം ചെയ്യുന്നവർക്കാണ് യുഎഇ അഭയം നൽകുന്നത്. 10 ദിവസത്തേക്കാണ് ഇവരെ യുഎഇയിൽ താമസിപ്പിക്കുക. അമേരിക്കയുടെ അഭ്യർത്ഥന മാനിച്ചാണ് യുഎഇ നടപടി. കാബൂളിൽ നിന്ന് അഭയാർത്ഥികളെ യുഎസ് വിമാനത്തിലാണ് യുഎഇയിലെത്തിക്കുക. അഫ്ഗാനിസ്ഥാനിൽ തങ്ങളെ സഹായിച്ച സ്വദേശികളെ സംരക്ഷിക്കുക എന്നത് ഉത്തരവാദിത്തമാണെന്ന് പ്രസിഡന്റ് ജോ ബൈഡൻ നേരത്തേ പറഞ്ഞിരുന്നു. അനിശ്ചിതത്വത്തിന്റെ നാളുകളിൽ പലായനം ചെയ്യുന്ന അഫ്ഗാൻ ജനതയ്ക്ക് അഭയം നൽകുക എന്നത് കടമയാണെന്നും മേഖലയിലെ സമാധാനമാണ് യുഎഇ എക്കാലവും ആഗ്രഹിക്കുന്നതെന്നും യുഎഇ വിദേശകാര്യഅന്താരാഷ്ട്ര സഹകരണ മന്ത്രാലയംവ്യക്തമാക്കി.
from mathrubhumi.latestnews.rssfeed https://ift.tt/3j1Pd8a
via
IFTTT