Breaking

Saturday, May 29, 2021

ആരോപണം ശുദ്ധ നുണ; എനിക്കാ കുട്ടിയെ അറിയുക പോലുമില്ല: നെയ്മര്‍

ലൈംഗിക പീഡനക്കേസിന്റെ അന്വേഷണവുമായി സഹകരിക്കാത്തതിനാലാണ് തന്നെ കരാറിൽ നിന്ന് ഒഴിവാക്കിയതെന്ന നൈക്കിയുടെ ആരോപണത്തിനെതിരേ ബ്രസീലിയൻ ഫുട്ബോൾ താരം നെയ്മർ രംഗത്ത്. നൈക്കി കഴിഞ്ഞ ദിവസം ഉന്നയിച്ച ആരോപണങ്ങളെല്ലാം ശുദ്ധ നുണയാണെന്ന് നെയ്മർ പറഞ്ഞു. ഞാൻ അന്വേഷണവുമായി സഹകരിക്കാത്തതുകൊണ്ടാണ് കരാർ റദ്ദാക്കിയതെന്ന വാദം ശുദ്ധ നുണയാണ്. അന്വേഷണത്തിൽ എന്റെ വാദം ഉന്നയിക്കാൻ എനിക്ക് അവസരം നൽകിയിരുന്നില്ല. എനിക്കെതിരേ ആരോപണം ഉന്നയിച്ച വ്യക്തി ആരാണെന്ന് അറിയാനുള്ള അവസരം പോലും ലഭിച്ചിട്ടില്ല. എനിക്ക് അവരെ അറിയുക പോലുമില്ല. അത്തരത്തിൽ ഒരു വ്യക്തിയുമായി ഒരിക്കലും അത്തരത്തിലൊരു ബന്ധം എനിക്കുണ്ടായിട്ടില്ല-ഇൻസ്റ്റഗ്രാം പോസ്റ്റിൽ നെയ്മർ പറഞ്ഞു. 2016ലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. പുതിയ ഷൂസിന്റെ പരസ്യത്തിന്റെ പ്രൊമോഷനുവേണ്ടി ന്യൂയോർക്കിലെത്തിയപ്പോൾ നെയ്മർ തന്നെ ലൈംഗികബന്ധത്തിന് നിർബന്ധിച്ചു എന്നായിരുന്നു ഒരു ജീവനക്കാരിയുടെ പരാതി. രണ്ടു വർഷത്തിനുശേഷം വാൾസ്ട്രീറ്റ് ജേണലായിരുന്നു ഈ വാർത്ത പുറത്തുവിട്ടത്. എന്നാൽ, അന്നുതന്നെ നെയ്മർ ഈ ആരോപണം നിഷേധിച്ചിരുന്നു. 2017ലും താൻ ഇതേ സംഘത്തിനൊപ്പം പ്രൊമോഷണൽ ടൂറിന് പോയിരുന്നുവെന്നും അന്നൊന്നും ഇത്തരമൊരു പരാതി ഉയർന്നിരുന്നില്ലെന്നും നെയ്മർ വിശദീകരിച്ചു. ഇതിനെ തുടർന്ന് 2020ൽ പി.എസ്.ജി.യുടെ താരമായ നെയ്മറുമായുള്ള ദീർഘനാളത്തെ കരാർ റദ്ദാക്കുകയും ചെയ്തു. നെയ്മർക്ക് പതിമൂന്ന് വയസുള്ളപ്പോൾ മുതൽ നൈക്കിയായിരുന്നു സ്പോൺസർ. തികച്ചും ബിസിനസ് സംബന്ധമായ തർക്കങ്ങളെ തുടർന്നാണ് കമ്പനിയുമായുള്ള ബന്ധം വിടുന്നത എന്നായിരുന്നു നെയ്മർ വിശദീരിച്ചത്. നൈക്കി തന്റെ മകനെ ബ്ലാക്ക് മെയിൽ ചെയ്യുകയാണെന്ന് നെയ്മറുടെ അച്ഛനും ആരോപിച്ചിരുന്നു. നൈക്കിയുമായുള്ള ബന്ധം വിച്ഛേദിച്ചതോടെ നെയ്മർ പ്യൂമയുമായി കരാറിൽ ഏർപ്പെട്ടു. Content Highlights:PSG Soccer Star Neymar Says Nike Sexual Assault Claim is An Absurd Lie


from mathrubhumi.latestnews.rssfeed https://ift.tt/3ux9u8n
via IFTTT