കീഴാറ്റുർ ബൈപ്പാസ് സമരത്തിലെ വയൽകിളികളുമായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി കൂടിക്കാഴ്ച നടത്തും. നിധിൻ ഗഡ്കരിയുമായി നടത്തിയ ചർച്ചക്ക് ശേഷം ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആഗസ്ത് മൂന്നിന് മന്ത്രാലയത്തിൽ നടക്കുന്ന ചർച്ചയിൽ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരും സംസ്ഥാന ബി.ജെ.പി എം.പിമാരും നേതാക്കളും പങ്കെടുക്കും. എന്നാൽ, കേരള സർക്കാറിനെ പ്രതിനിധീകരിച്ച് ചർച്ചയിലേക്ക് ആരെയും ക്ഷണിച്ചിട്ടില്ലെന്നും പി.കെ കൃഷ്ണദാസ് വ്യക്തമാക്കി.
കീഴാറ്റൂർ ബൈപാസിന്റെ നിലവിലെ അലൈൻമെന്റ് മാറ്റണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ചർച്ച. ബി.ജെ.പി ബൈപാസിന് എതിരല്ലെന്നും എന്നാൽ നിലവിലെ അലൈന്മെന്റിന് പകരം വയൽ നശിപ്പിക്കാതെയുള്ള ബദൽ പാതയുടെ കരട് മന്ത്രിയുടെ മുന്നിൽ നേരത്തേ സമർപ്പിച്ചിട്ടുണ്ടെന്നും പി.കെ കൃഷ്ണദാസ് പറഞ്ഞു.
ദേശീയ പാതയിൽ തിരുത്തിയിലെ സമരക്കാരെയും ചർച്ചയിലേക്ക് ക്ഷണിക്കും. വ്യവസായിയുടെ ഭൂമി സംരക്ഷിക്കാൻ വേണ്ടി തിരുത്തിയിൽ നേരെയുള്ള അലൈൻമെന്റ് തിരുത്തി എസ് മോഡലിലാണ് സർക്കാർ തയാറാക്കിയിരിക്കുന്നത്. പട്ടിക ജാതിക്കാരായ 28 കുടുംബങ്ങളുടെ വീടും നുറ്റാണ്ടുകളായി ആരാധിക്കുന്ന അമ്പലവുമാണ് നഷ്ട്ടപ്പെടുന്നത്. കീഴാറ്റുരിൽ മാഫിയകൾ കുന്നുകൾ വാങ്ങികൂട്ടിയിട്ടുണ്ട്.
ബൈപ്പാസിന്റെ കാര്യത്തിൽ കേരള സർക്കാറിനും സി.പി.എമ്മിനും പിടിവാശിയാണ്. ബദൽ പാത ചർച്ച ചെയ്യാൻപോലും പാടില്ലെന്ന നിലപാടാണ് സർക്കാറിനുള്ളത്. കീഴാറ്റുർ ബൈപ്പാസ് നിർമാണം നിർത്തിവെക്കാൻ സംസ്ഥാനത്തിന്റെ ചുമതലയുള്ള സമതിക്ക് നിർദേശം പോയതായി ആണ് അറിയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
from Anweshanam | The Latest News From India https://ift.tt/2M49iIe
via IFTTT