Breaking

Tuesday, July 31, 2018

എയര്‍സെല്‍-മാക്സിസ് കേസ് പരിഗണിക്കുന്നത് ഒക്ടോബര്‍ ഒന്നിലേക്ക് മാറ്റി

ന്യൂഡല്‍ഹി: എയര്‍സെല്‍-മാക്സിസ് കേസ് പരിഗണിക്കുന്നത് ഒക്ടോബര്‍ ഒന്നിലേക്ക് മാറ്റി.  കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ധനമന്ത്രിയുമായിരുന്ന പി. ചിദംബരവും അദ്ദേഹത്തിന്‍റെ മകന്‍ കാര്‍ത്തി ചിദംബരവും പ്രതിയായകേസാണ് എയര്‍സെല്‍-മാക്സിസ് കേസ്.ജൂലൈ 19നാണ് സിബിഐ എയര്‍സെല്‍-മാക്സിസ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ചിദംബരത്തെയും കാര്‍ത്തിയെയും ഓഗസ്റ്റ് ഏഴുവരെ അറസ്റ്റു ചെയ്യരുതെന്ന് ഡല്‍ഹി കോടതി കഴിഞ്ഞ ആഴ്ച ഉത്തരവിട്ടിരുന്നു.  ഡല്‍ഹി പാട്യല ഹൗസ് കോടതിയാണ് കേസ് മാറ്റിവച്ചത്.

2006ല്‍ എയര്‍സെല്‍ ടെലികോം കന്പനി മലേഷ്യ ആസ്ഥാനമായുള്ള മാക്‌സിസ് ഗ്രൂപ്പിന്‌ വിറ്റതുമായി ബന്ധപ്പെട്ടാണ്‌ കേസ്. ഈ ഇടപാടിന് അനുമതി ലഭ്യമാക്കാന്‍ ചട്ടങ്ങള്‍ മറികടന്ന് ഇടപെട്ടെന്നാണ് ചിദംബരത്ത‌ിന്‍റെയും കാ‌ര്‍ത്തിയുടെയും പേരിലുള്ള ആരോപണം. 3,500 കോടി രൂപയുടെ ഇടപാടിനായിരുന്നു അനുമതി. 

എയര്‍സെല്‍-മാക്സിസ് കരാറുമായി ബന്ധപ്പെട്ടും 305 കോടി രൂപയുടെ ഐഎന്‍എക്സ് മീഡിയ കേസിലും ചിദംബരം സിബിഐയുടെ അന്വേഷണ നിഴലിലാണ്.



from Anweshanam | The Latest News From India https://ift.tt/2v3yFU1
via IFTTT