തിരുവനന്തപുരം:ശബരിമല യുവതി പ്രവേശന വിഷയത്തിലെ പുനപ്പരിശോധനാ ഹർജികൾ തുറന്നകോടതിയിൽ വാദം കേൾക്കാൻ സുപ്രീംകോടതി തീരുമാനിച്ച പശ്ചാത്തലത്തിൽ തന്ത്രി കുടുംബത്തേയും പന്തളം രാജകുടുംബത്തേയും സർക്കാർ ചർച്ചയ്ക്ക് വിളിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നുമണിക്കാണ് ചർച്ചനിശ്ചയിച്ചിരിക്കുന്നത്. അതിന് മുമ്പ് രാവിലെ 11 മണിക്ക് വിഷയത്തിൽ സർക്കാർ വിളിച്ച സർവകക്ഷി യോഗം ചേരും. സർക്കാർ വിളിച്ച യോഗത്തിൽ പങ്കെടുക്കുന്ന കാര്യം തന്ത്രി കുടുംബവുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് രാജകുടുംബ പ്രതിനിധികൾ പ്രതികരിച്ചു. പുതിയ സാഹചര്യത്തിൽ അവർ ചർച്ചയ്ക്ക് എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. നേരത്തെ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് അവർ പിന്മാറിയിരുന്നു. മണ്ഡലകാലം സുഗമമമായി നടക്കണമെന്നാണ് രാജകുടുംബത്തിന്റെയും ആവശ്യം. സർവകക്ഷി യോഗം വിളിച്ചതിനെയും രാജകുടുംബം സ്വാഗതം ചെയ്തു.
from mathrubhumi.latestnews.rssfeed https://ift.tt/2PWESwC
via
IFTTT