ഹൈദരാബാദ്: തെലങ്കാനയിൽ അധികാരം പിടിക്കാൻ മറ്റു പാർട്ടികളുമായി ഒന്നിച്ച് പ്രവർത്തിക്കാനുള്ള ശ്രമത്തിൽ ബിജെപി. ആർക്കും ഭൂരിപക്ഷമുണ്ടായില്ലെങ്കിൽ സർക്കാർ രൂപവത്കരണത്തിൽ ബി.ജെ.പി നിർണായക പങ്ക് വഹിക്കുമെന്ന് പാർട്ടി വക്താവ് ജി.വി.എൽ. നരസിംഹറാവു പറഞ്ഞു. തൂക്കുമന്ത്രിസഭക്ക് സാധ്യത തെളിഞ്ഞാൽ, സംസ്ഥാനം ആരുഭരിക്കണമെന്ന കാര്യം തീരുമാനിക്കാൻ ബി.ജെ.പിക്ക് കഴിയുമെന്നാണ് അവരുടെ വിലയിരുത്തൽ.
അതേസമയം, സംസ്ഥാനത്ത് ഭരണം കിട്ടുമെന്ന് പറഞ്ഞിരുന്ന ബി.ജെ.പി അധികാരത്തിലെത്താനിടയില്ലെന്ന കാര്യം അംഗീകരിക്കുന്ന പ്രസ്താവന കൂടിയായി ഇത് മാറി. ടി.ആർ.എസിന് ബദലായി ബി.ജെ.പി വരുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. ടി.ആർ.എസിനെയോ അവരുടെ സഖ്യത്തെയോ ജനം വിശ്വസിക്കുന്നില്ല. അതിനാൽ അവർക്ക് വ്യക്തമായ ഭൂരിപക്ഷം കിട്ടില്ലന്നും റാവു കൂട്ടിച്ചേർത്തു.
ടി.ആർ.എസ് അസദുദ്ദീൻ ഉവൈസിയുടെ എം.ഐ.എമ്മുമായി ബന്ധം വിച്ഛേദിച്ചാൽ അവരുമായി സഖ്യമുണ്ടാക്കുന്നത് പരിഗണിക്കുമെന്ന് ബി.ജെ.പി മുതിർന്ന നേതാവ് ജി. കിഷൻ റെഡ്ഡി പറഞ്ഞതിന് പിന്നാലെയാണ് നരസിംഹ റാവുവിന്റെ അഭിപ്രായ പ്രകടനം.
from Anweshanam | The Latest News From India https://ift.tt/2zArViM
via IFTTT