Breaking

Friday, February 12, 2021

നാദിർഷാ പറഞ്ഞു: ‘‘നീ പൊന്നാ... മുരളി’’

കോഴിക്കോട്: പെട്ടിയിൽ മറന്നുവെച്ച പൊൻതിളക്കം തിരികേ നൽകുമ്പോൾ മുരളീധരന്റെ മുഖത്ത് നിറഞ്ഞ സന്തോഷമായിരുന്നു. അത് സ്വീകരിക്കുമ്പോൾ സംവിധായകനും നടനുമായ നാദിർഷായ്ക്കും കുടുംബത്തിനും എത്ര നന്ദി പറഞ്ഞിട്ടും മതിയായില്ല. റെയിൽവേ ജീവനക്കാരുടെ സമയോചിതമായ ഇടപെടലിലൂടെയാണ് നാദിർഷയും കുടുംബവും തീവണ്ടിയിൽ മറന്നുവെച്ച വിവാഹാവശ്യത്തിനായുള്ള ആഭരണവും വസ്ത്രവുമടങ്ങിയ ബാഗ് തിരികെ കിട്ടിയത്. വ്യാഴാഴ്ച രാവിലെയാണ് മകൾ ഐഷയുടെ നിക്കാഹിനായി നാദിർഷായും കുടുംബവും മലബാർ എക്സ്പ്രസിൽ കാസർകോട് എത്തിയത്. തീവണ്ടിയിറങ്ങിയതിനുശേഷമാണ് കുടുംബം ആഭരണങ്ങളടങ്ങിയ ബാഗ് മറന്ന കാര്യം ഓർമവന്നത്. എപ്പോഴേക്കും ട്രെയിൻ സ്റ്റേഷൻ വിട്ടിരുന്നു. ഉടൻ തന്നെ കാസർകോട് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിനെ നാദിർഷാ വിവരം അറിയിച്ചു. എ-വൺ കോച്ചിലായിരുന്നു ബാഗ് മറന്നു വെച്ചത്. ആർ.പി.എഫ്. അപ്പോൾ തന്നെ ട്രാവലിങ് ടിക്കറ്റ് ഇൻസ്പെക്ടറും ബാച്ച് ഇൻ ചാർജുമായ എം. മുരളീധരന് വിവരം കൈമാറി. അദ്ദേഹം ഉടൻ കോച്ച് പരിശോധിച്ചു. കാസർകോടിനും കുമ്പളയ്ക്കും ഇടയിൽ എത്തിയപ്പോൾ 41-ാമത്തെ സീറ്റിനടിയിൽ ബാഗ് കണ്ടെത്തി. ഈ സമയം കോച്ചിൽ മറ്റാരും ഇല്ലായിരുന്നു. വണ്ടിയിൽ സ്പെഷ്യൽ ചെക്കിങ്ങിനെത്തിയ ആർ.പി.ഫ് എ.എസ്.ഐ ബിനോയ് കുര്യനും കോൺസ്റ്റബിൾ സുരേശനും ബാഗ് ഏൽപ്പിച്ചു. തീവണ്ടി മംഗാലപുരത്തെത്തിയപ്പോൾ റോഡ് മാർഗമെത്തിയ നാദിർഷായുടെ ബന്ധുവിന് ബാഗ് കൈമാറി. Content Highlights:Nadirshah recovers lost bag with gold worth says thanks to Murali who found it


from mathrubhumi.latestnews.rssfeed https://ift.tt/3jLephZ
via IFTTT