Breaking

Sunday, February 28, 2021

ഇത് ട്രെയിലര്‍ മാത്രം, വലുത് വരും: അംബാനിക്കെതിരെ ഭീഷണി സന്ദേശവുമായി ജെയ്‌ഷെ

മുംബൈ: വ്യവസായ പ്രമുഖൻ മുകേഷ് അംബാനിയുടെ വസതിക്കുമുന്നിൽ സ്ഫോടകവസ്തുക്കളും ഭീഷണിസന്ദേശവും കണ്ടെത്തിയ സംഭവത്തിൽ ഉത്തരവാദിത്വം ഏറ്റെടുത്ത്ജയ്ഷ്അൽ ഹിന്ദ്. ടെലഗ്രാം ആപ്പ് വഴിയാണ്സംഘടന ഉത്തരവാദിത്വം ഏറ്റെടുത്തത്. തീവ്രവാദ ബന്ധം തള്ളിക്കളഞ്ഞിട്ടില്ലെന്ന് കഴിഞ്ഞ ദിവസം മുംബൈ പോലീസ് അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് ഉത്തരവാദിത്വം ഏറ്റെടുത്തുള്ള സന്ദേശം വരുന്നത്.അംബാനിയുടെ വീടിനടുത്ത് വാഹനം കൊണ്ടിട്ട തങ്ങളുടെസഹോദരൻ സുരക്ഷിതമായ വീട്ടിലെത്തി. ഇത് ഒരു ട്രെയിലർ മാത്രമായിരുന്നു, വലിയത് ഇനി വരാനിരിക്കുന്നു" എന്ന ഭീഷണി സന്ദേശമാണ് ഇവർ പുറത്ത്വിട്ടത്. ടെലിഗ്രാം ആപ്പിലെ സന്ദേശത്തിൽ ജയ്ഷ്-ഉൽ-ഹിന്ദ് ബിറ്റ്കോയിൻ വഴി പണം ആവശ്യപ്പെട്ടിട്ടുണ്ട്. നിങ്ങൾക്ക് കഴിയുമെങ്കിൽ ഞങ്ങളെ തടയുക എന്ന വെല്ലുവിളിയും അന്വേഷണ ഏജൻസികൾക്ക് നേരെ ഉയർത്തിയിട്ടുണ്ട്. ഇപ്പോൾ ആവശ്യങ്ങൾ അംഗീകരിക്കില്ലെങ്കിൽ അടുത്ത തവണ വാഹനംനിങ്ങളുടെ കുട്ടികളുടെ കാറിലേക്കായിരിക്കും പാഞ്ഞു കയറുക, സന്ദേശത്തിൽ പറയുന്നു, ഞങ്ങൾ നേരത്തെ നിങ്ങളോട് പറഞ്ഞ പണം ബിറ്റ്കോയിനായി കൈമാറണമന്നുംമുകേഷ് അംബാനിക്കും ഭാര്യ നിത അംബാനിക്കും അഭിസംബോധന ചെയ്ത സന്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. അവരുടെ താമസസ്ഥലത്തിന് പുറത്ത് നിന്ന് കണ്ടെത്തിയ കാറിൽ നിന്ന് ഒരു കത്തും കണ്ടെടുത്തിരുന്നു. ഇതൊരു ട്രെയിലർ മാത്രമാണെന്നും കത്തിൽപറയുന്നു ദക്ഷിണ മുംബൈയിൽ മുകേഷ് അംബാനിയുടെ ബഹുനില വസതിയായ ആന്റിലയിൽനിന്ന് ഒരു കിലോമീറ്ററോളം അകലെ കർമൈക്കേൽ റോഡിൽ വ്യാഴാഴ്ചയാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു എസ്.യു.വി. കണ്ടെത്തിയത്. 20 ജലാറ്റിൻ സ്റ്റിക്കുകളും ഭീഷണിസന്ദേശവുമാണ് വാഹനത്തിലുണ്ടായിരുന്നത്. വാഹനത്തിലുണ്ടായിരുന്ന ജലാറ്റിൻ സ്റ്റിക്കുകൾ നാഗ്പുരിൽ നിർമിച്ചതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടരകിലോഗ്രാമാണ് അതിന്റെ ഭാരം. സ്ഫോടനത്തിന്റെ ആഘാതം 3000 ചതുരശ്ര അടി വിസ്തൃതിയിൽ പ്രകടമാവുമെന്ന് വിദഗ്ധർ പറയുന്നു. ഇത്തരം ജലാറ്റിൻ സ്റ്റിക്കുകൾ പ്രധാനമായും കെട്ടിടങ്ങൾ പൊളിക്കാനും മറ്റുമാണ് ഉപയോഗിക്കാറ്. സംഭവത്തിനു പിന്നിൽ തീവ്രവാദിബന്ധം പോലീസ് തള്ളാത്ത സാഹചര്യത്തിൽ ദേശീയ അന്വേഷണ ഏജൻസിയും (എൻ.ഐ.എ.) അന്വേഷണത്തിൽ പങ്കാളിയായിട്ടുണ്ട്. ഭീഷണിക്കുപിന്നിൽ തീവ്രവാദികളാണെങ്കിൽ അതിന്റെ ഉത്തരവാദിത്വം അവർ ഏറ്റെടുക്കാറുണ്ടെന്നും പോലീസ് പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് ജെയ്ഷ് അൽ ഹിന്ദിന്റെ അവകാശ വാദം. ജലാറ്റിൻ സ്റ്റിക്കുകൾ ഡിറ്റണേറ്ററുമായി ഘടിപ്പിച്ചിട്ടില്ലായിരുന്നു എന്നതുകൊണ്ട് സ്ഫോടനം നടത്തുകയല്ല, ഭീഷണിപ്പെടുത്തുകയായിരുന്നു ഉദ്ദേശ്യം എന്നത് വ്യക്തമാണ്. സ്ഫോടകവസ്തുക്കൾ വെച്ച സ്കോർപ്പിയോ വാഹനത്തിനൊപ്പം ഒരു ഇന്നോവകൂടി ഉണ്ടായിരുന്നെന്ന് പോലീസ് പറയുന്നു. വ്യാജ രജിസ്ട്രേഷൻ നമ്പറുള്ള ഇന്നോവ കണ്ടെത്താനായി തിരച്ചിൽ തുടരുകയാണ്. താനെയിലെ ഒരു വ്യവസായിയുടേതാണ് സ്കോർപ്പിയോ എന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഉടമസ്ഥനെ പോലീസ് ചോദ്യംചെയ്തിരുന്നു. തന്റെ വാഹനം ഒരാഴ്ചമുമ്പ് മുളുണ്ട്-ഐറോളി പാതയിൽവെച്ച് മോഷ്ടിക്കപ്പെട്ടതാണെന്ന് അദ്ദേഹം പോലീസിനെ അറിയിച്ചു. വാഹനത്തിൽ കണ്ടെത്തിയ നാല് നമ്പർപ്ലേറ്റുകൾ മുകേഷ് അംബാനിയുടെ സുരക്ഷാവ്യൂഹത്തിലെ വാഹനങ്ങളുടേതാണ് എന്നത് പോലീസിൽ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. മുകേഷിന്റെ ഭാര്യ നിത അംബാനി ഉപയോഗിക്കുന്ന വാഹനത്തിന്റേതാണ് അതിലെ ഒരു നമ്പർപ്ലേറ്റ്. content highlights: placing explosive infront of ambani house, Jaish-ul-Hind claims responsibility of placing explosive


from mathrubhumi.latestnews.rssfeed https://ift.tt/3b0Npbx
via IFTTT