ലഘുസമ്പാദ്യ പദ്ധതികളുടെ അടുത്ത മൂന്നുമാസത്തേക്കുള്ള പലിശനിരക്ക് കുറച്ചതിനുപിന്നാലെ പഴയനിരക്കുതന്നെ തുടരുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ട്വീറ്റ് ചെയ്തു. ഇടക്കാല, ദീർഘകാല നിക്ഷേപ സ്കീമുകളുടെ പലിശ അരശതമാനംമുതൽ ഒരുശതമാനംവരെ കുറച്ചതായി ബുധനാഴ്ച രാത്രിയാണ് അറയിപ്പുവന്നത്. 2021 ജനുവരി-മാർച്ച് പാദത്തിലെ നിരക്കുകൾതന്ന തുടരുമെന്നാണ് ധനമന്ത്രിയുടെ ട്വീറ്റിൽ പറയുന്നത്. സാധാരണക്കാരുടെ നിക്ഷേപ പദ്ധതിയായ ലഘുസമ്പാദ്യ പദ്ധതികളുടെ നിരക്കിൽ വീണ്ടും കുത്തനെ കുറവുവരുത്തിയതിൽ വ്യാപക പ്രതിഷേധമുണ്ടായേക്കുമെന്നുകരുതിയാകാം പിൻവലിക്കാൻ തയ്യാറായത്. വിവിധ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുന്നതിനാലാകാം തീരുമാനം പിൻവലിക്കാൻ പ്രേരിപ്പിച്ചതെന്നാണ് വിലയിരുത്തൽ. Interest rates of small savings schemes of GoI shall continue to be at the rates which existed in the last quarter of 2020-2021, ie, rates that prevailed as of March 2021. Orders issued by oversight shall be withdrawn. @FinMinIndia @PIB_India — Nirmala Sitharaman (@nsitharaman) April 1, 2021 പുതുക്കിയതായി പ്രഖ്യാപിച്ച പലിശ(ബ്രാക്കറ്റിൽ പുനഃസ്ഥാപിച്ച പലിശ) സേവിങ്സ്-3.5 ശതമാനം (നാലു ശതമാനം) പി.പി.എഫ്.-6.4 ശതമാനം (7.1). നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ്-5.9 (6.8). കിസാൻ വികാസ് പത്ര-6.2 (6.9) (കാലാവധിയാവാൻ 124 മാസത്തിനുപകരം 138 മാസമെടുക്കും. സുകന്യ സമൃദ്ധി അക്കൗണ്ട്-6.9 (7.6). സീനിയർ സിറ്റിസൺസ് സേവിങ്സ് സ്കീം-6.5 (7.4). ഒരുകൊല്ലം, രണ്ടുകൊല്ലം, മൂന്നുകൊല്ലം, അഞ്ചുകൊല്ലം എന്നീ നിശ്ചിതകാല നിക്ഷേപങ്ങൾക്ക് യഥാക്രമം 4.4, അഞ്ച്, 5.1, 5.8 എന്നിങ്ങനെയായിരിക്കും പലിശ. അഞ്ചുകൊല്ലത്തെ റിക്കറിങ് ഡിപ്പോസിറ്റ്-5.3 (5.8).
from mathrubhumi.latestnews.rssfeed https://ift.tt/3dqnk5I
via
IFTTT