ടെസ്ല സി.ഇ.ഒ എലോൺ മസ്കിന് കമ്പനിയുടെ ചെയർമാൻ സ്ഥാനം നഷ്ടമാകും. യു.എസ് സെക്യൂരിറ്റി കമ്മീഷനാണ് മസ്കിനോട് ചെയർമാൻ സ്ഥാനത്ത് നിന്ന് മാറിനിൽക്കാൻ ആവശ്യപ്പെട്ടത്. വ്യാജ ട്വീറ്റ് നൽകി തെറ്റിദ്ധാരണ ഉണ്ടാക്കിയതിനാണ് നടപടി. ടെസ്ലക്കും മസ്കിനും 20 മില്യൺ ഡോളർ വീതം പിഴയും പിഴയും ചുമത്തിയിട്ടുണ്ട്. അതേസമയം, ചെയർമാൻ സ്ഥാനത്ത് നിന്ന് മാറിയാലും മസ്കിന് സി.ഇ.ഒയായി തുടരാൻ സാധിക്കും.
ആഗസ്റ്റ് മാസത്തിലാണ് മസ്കിന്റെ വിവാദ ട്വീറ്റ് പുറത്ത് വന്നത്. ടെസ്ലയെ ഒാഹരി വിപണിയിൽ നിന്ന് പിൻവലിച്ച് പൂർണമായും സ്വകാര്യ കമ്പനിയാക്കുകയാണെന്നായിരുന്നു മസ്ക് ട്വീറ്റ് ചെയ്തത്. ട്വീറ്റ് പുറത്ത് വന്നതിനെ തുടർന്ന് ടെസ്ലയുടെ ഒാഹരി വില വൻ തോതിൽ ഉയർന്നിരുന്നു. കമ്പനിയുടെ സഹ ഉടമകളുമായി ആലോചിക്കാതെയായിരുന്നു ടെസ്ല സി.ഇ.ഒയുടെ ട്വീറ്റെന്ന് പിന്നീട് വ്യക്തമാവുകയായിരുന്നു. തുടർന്നാണ് അദ്ദേഹത്തിന്റെ ട്വീറ്റ് തെറ്റിദ്ധരിക്കുന്നതാണെന്ന നിലപാടുമായി യു.എസ് സെക്യൂരിറ്റി എക്സ്ചേഞ്ച് കമീഷൻ രംഗത്തെത്തിയത്.
from Anweshanam | The Latest News From India https://ift.tt/2zGBr4p
via IFTTT