കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻമന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരെ നിർണായക നീക്കവുമായി വിജിലൻസ്. കേസ് അന്വേഷിക്കുന്ന വിജിലൻസ് സംഘം കൊച്ചി ആലുവയിലെ ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിലെത്തി. ഉദ്യോഗസ്ഥ സംഘം എത്തിയത് ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യാനാണെന്ന അഭ്യൂഹം പരക്കുന്നുണ്ട്. നേരത്തെ പാലാരിവട്ടം അഴിമതി കേസിൽ ഇബ്രാഹിംകുഞ്ഞിനെ പ്രതിചേർത്തിരുന്നു. ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് വീട്ടിലെത്തിയിരിക്കുന്നത്. ഇബ്രാഹിംകുഞ്ഞിന്റെ ഭാര്യ മാത്രമാണ് നിലവിൽ വീട്ടിലുള്ളതെന്നാണ് സൂചന. വനിത പോലീസ് എത്തിയതിനു പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥർ ഇബ്രാഹിംകുഞ്ഞിന്റെ വീടിനുള്ളിൽ കടന്നു. ഇബ്രാഹിംകുഞ്ഞ് വീട്ടിൽ ഇല്ലെന്നും കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്ന വിവരമാണ് ബന്ധുക്കൾ ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്നത്. ഇബ്രാഹിം കുഞ്ഞിനെ മുൻപ് പലതവണ വിജിലൻസ് ചോദ്യം ചെയ്തിരുന്നു. അപ്പോഴൊക്കെ നോട്ടീസ് നൽകി വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്തിരുന്നത്. എന്നാൽ ഇന്ന് നോട്ടീസ് നൽകി വിളിച്ചു വരുത്തുന്നതിനു പകരം ഉദ്യോഗസ്ഥർ വീട്ടിലെത്തിയത്. ഇ.ഡിയും വിജിലൻസുമാണ് കേസ് അന്വേഷിക്കുന്നത്. നേരത്തെ ഇ.ഡി. ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്തിരുന്നു. content highlights: vigilance team reaches former minister ebrahimkunjus house
from mathrubhumi.latestnews.rssfeed https://ift.tt/3kHrh7Q
via
IFTTT