Breaking

Friday, November 20, 2020

150 സ്വകാര്യ ട്രെയിനുകള്‍ ഓടിക്കാന്‍ കമ്പനികളായി; പ്രതീക്ഷിക്കുന്ന നിക്ഷേപം 30,000 കോടി

റെയിൽവെ സ്വകാര്യവത്കരണത്തിന്റെ ഭാഗമായി ആധുനികീകരിച്ച പുതിയ ട്രെയിനുകൾ ഓടിക്കാനുള്ള പദ്ധതിയുമായി റെയിൽവെ. സ്വകാര്യ ട്രയിൻ സർവീസിന് ജിഎംആർ, എൽആൻഡ്ടി, ഭെൽ തുടങ്ങിയ കമ്പനികൾക്ക് വൈകാതെ അനുമതി ലഭിച്ചേക്കും. വിവിധ റൂട്ടുകളിൽ ട്രെയിൻ ഓടിക്കാൻ 13 കമ്പനികളെയാണ് റെയിൽവെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇന്ത്യൻ റെയിൽവെ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ(ഐആർസിടിസി), ഭാരതി ഹെവി ഇലക്ട്രിക്കൽസ്, വെൽസ്പൺ എന്റർപ്രൈസ്, പിൻസി ഇൻൻഫ്രടെക്, ക്യൂബ് ഹൈവേയ്സ് ആൻഡ് ഇൻഫ്രസ്ട്രക്ചർ, മേഘ എൻജിനിയറിങ്, ഐആർബി ഇൻഫ്രസ്ട്രക്ചർ ഡെവലപ്പേഴ്സ് തുടങ്ങിയ കമ്പനികളെ 12 ക്ലസ്റ്ററിലായി സ്വകാര്യ ട്രെയിൻ സർവീസിന് റെയിൽവെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വരുമാനം പങ്കിടുന്നതുമായി ബന്ധപ്പെട്ട കാരാറിനുശേഷം(ആർഎഫ്പി)ഓപ്പറേറ്റർമാരെ തിരഞ്ഞെടുക്കും. 12 ക്ലസ്റ്ററുകളിലായി 151 ആധുനിക ട്രയിനുകളാകും ഓടിക്കുക. റെയിൽവെ ശൃംഖലയിൽ യാത്രാ തീവണ്ടികൾ ഓടിക്കുന്നതിനായി സ്വകാര്യനിക്ഷേപം ആകർഷിക്കുന്നതിനുള്ള ആദ്യത്തെ പ്രധാന സംരംഭമാണിത്. 30,000 കോടി രൂപയുടെ സ്വകാര്യ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. GMR, L&T, BHEL among 13 players shortlisted for operating private trains


from mathrubhumi.latestnews.rssfeed https://ift.tt/2UHdoM6
via IFTTT