Breaking

Tuesday, January 19, 2021

ഫ്രാങ്ക്‌ളിന് അനുകൂലമായി 97ശതമാനം വോട്ട്: വൈകാതെ നിക്ഷേപകന് പണംലഭിക്കും

ആറ് മ്യൂച്വൽ ഫണ്ടുകൾ പ്രവർത്തനം മരവിപ്പിച്ചതുമായി ബന്ധപ്പെട്ട് നിക്ഷേപകരുടെ വോട്ടെടുപ്പിൽ 97ശതമാനംപേരും ഫ്രാങ്ക്ളിന് ടെംപിൾടണ് അനുകൂലമായി വോട്ടുചെയ്തു. കർണാടക ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും ഉത്തരവിനെതുടർന്നാണ് എഎംസി നിക്ഷേപകർക്കായി ഇ-വോട്ടിങ് ഏർപ്പെടുത്തിയത്. ഇതുസംബന്ധിച്ച് ജനുവരി 26നാണ് സുപ്രീംകോടതി അടുത്തവാദംകേൾക്കുക. അതിനുപിന്നാലെ പണം തിരിച്ചുകൊടുക്കാനാവുമെന്ന് ഫ്രാങ്ക്ളിൻ ടെംപിൾടൺ അധികൃതർ നിക്ഷേപകർക്ക് അയച്ച ഇ-മെയിൽ സന്ദേശത്തിൽ അറിയിച്ചു. ജനുവരി 15വരെയുള്ള കണക്കുപ്രകാരം ആറുഫണ്ടുകളിലായി 13,789 കോടി രൂപ സമാഹരിക്കാനായി. ഓഹരി വിപണിവഴിയുള്ള ഇപാടിലൂടെയല്ല ഇത്രയും തുക സമാഹരിച്ചതെന്നും കമ്പനി വ്യക്തമാക്കി. നേരത്തെ നിക്ഷേപം തിരിച്ചെടുത്തും കാലാവധിയെത്തിയവ സമാഹരിച്ചുമാണ് ഇത്രയും തുക കണ്ടെത്താനായത്. അതുകൊണ്ടുതന്നെ നിക്ഷേപകർക്ക് മികച്ചമ്യൂല്യം നൽകാൻ കമ്പനിക്കായി. നിലവിലെ കണക്കുപ്രകാരം ഫ്രാങ്ക്ളിൻ ഇന്ത്യ ലോഡ്യൂറേഷൻ ഫണ്ടിൽ 63ശതമാനം തുക തിരിച്ചുകൊടുക്കാൻ ലഭ്യമാണ്. അൾട്ര ഷോർട്ട് ഷോർട്ട് ബോണ്ട് ഫണ്ടിൽ 50ശതമാനവും ഡൈനാമിക് ആക്യുറൽ ഫണ്ടിൽ 41ശതമാനവും ക്രഡിറ്റ് റിസ്ക് ഫണ്ടിൽ 26ശതമാനവും ഷോർട്ട് ടേം ഇൻകം പ്ലാനിൽ 9 ശതമാനവും പണം തിരിച്ചെടുക്കാൻ കമ്പനിക്കായി. ഏപ്രിലിൽ പ്രവർത്തനം മരവിപ്പിക്കുമ്പോൾ പുറത്തുവിട്ട ഫണ്ടുകളുടെ മെച്യൂരിറ്റി പ്രൊഫൽ പ്രകാരമുള്ളതിനേക്കാൾ 41ശതമാനം അധികതുക ഈകാലയളവിൽ സമാഹരിക്കാൻ കഴിഞ്ഞതായി കമ്പനി അറിയിച്ചു. 97% investors want winding up of 6 funds at Franklin


from mathrubhumi.latestnews.rssfeed https://ift.tt/39FoQiy
via IFTTT