കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിലെ സിലി വധക്കേസിൽ തിങ്കളാഴ്ച മുതൽ വിചാരണ നടപടികൾ ആരംഭിക്കും. കേസിലെ മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെ ആദ്യ ഭാര്യ സിലിയെ സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസിലാണ് കോഴിക്കോട് സെഷൻസ് കോടതിയിൽ വിചാരണ തുടങ്ങുന്നത്. 2016 ജനുവരി 11 നാണ് സിലി കൊല്ലപ്പെട്ടത്. താമരശ്ശേരിയിലെ ദന്താശുപത്രിയിൽവെച്ച് മഷ്റൂം ക്യാപ്സൂളിൽ സയനൈഡ് നിറച്ച് ജോളി സിലിക്ക് നൽകിയെന്നാണ് കേസ്. അസ്വസ്ഥത പ്രകടിപ്പിച്ചപ്പോൾ സയനൈഡ് കലർത്തിയ വെള്ളവും കുടിക്കാൻനൽകി. ഇവ നൽകുന്നതുകണ്ട് സാക്ഷികളും നേരത്തേ സയനൈഡ് നൽകി വധിക്കാൻ ശ്രമിച്ചതിന്റെ തെളിവുകളുമെല്ലാം ഈ കേസിലുണ്ട്. ജോളിയുടെ ആദ്യ ഭർത്താവ് പൊന്നാമറ്റം വീട്ടിലെ റോയ് തോമസ്, റോയിയുടെ മാതാവ് അന്നമ്മ തോമസ്, പിതാവ് ടോം തോമസ്, ബന്ധു മാത്യു മഞ്ചാടിയിൽ, ഷാജുവിന്റെ മകൾ ആൽഫൈൻ, ആദ്യഭാര്യ സിലി എന്നിവരാണ് കൂടത്തായിയിൽ കൊല്ലപ്പെട്ടത്. പൊന്നാമറ്റം വീട്ടിലെ സ്വത്ത് തട്ടിയെടുക്കാനും ഷാജുവിനൊപ്പം ജീവിക്കാനുമാണ് കൊലപാതകങ്ങൾ ആസൂത്രണം ചെയ്തത്. ജോളിക്ക് സയനൈഡ് എത്തിച്ചുനൽകി എം.എസ്. മാത്യു, കെ.പ്രജികുമാർ എന്നിവരും കേസിൽ പ്രതികളാണ്.കൊല്ലപ്പെട്ട റോയ് തോമസിന്റെ സഹോദരൻ പോലീസിന് നൽകിയ പരാതിയിലാണ്ആറ് മരണങ്ങളും കൊലപാതകങ്ങളാണെന്ന് കണ്ടെത്തിയത്. Content Highlights: koodathai serial murder case; train begins today
from mathrubhumi.latestnews.rssfeed https://ift.tt/2UmkztA
via
IFTTT