ആലുവ: ശബരിമല സ്ത്രീ പ്രവേശവിഷയത്തിൽ നിലപാട് മാറ്റില്ലെന്ന് വ്യക്തമാക്കി സി.പി.ഐ. അഖിലേന്ത്യാ നേതാവും ദേശീയ മഹിളാ ഫെഡറേഷൻ ജനറൽ സെക്രട്ടറിയുമായ ആനിരാജ. ആലുവയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച വിധി ലിംഗസമത്വവുമായി ബന്ധപ്പെട്ടതാണ്. സംസ്ഥാനത്തെ ഒരു മന്ത്രി എന്തെങ്കിലും പറഞ്ഞതുകൊണ്ട് ഇടതുപക്ഷ നിലപാട് മാറില്ല. വിധിയെ ആദ്യം സ്വാഗതംചെയ്തത് അമിത് ഷായും രാഹുൽ ഗാന്ധിയുമാണ്. ഇരുവരും അതിൽ മാറ്റംവരുത്തി.ഭക്ഷ്യക്കിറ്റ് വിതരണം തടഞ്ഞ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി മനുഷ്യാവകാശലംഘനമാണ്. കമ്മിഷൻ അന്നംമുടക്കികളാകരുത്. അടുത്തഘട്ടത്തിൽ ക്ഷേമപെൻഷനുകൾ നിർത്തലാക്കാൻ രമേശ് ചെന്നിത്തല ആവശ്യപ്പെടുമെന്നും ആനിരാജ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/31qV9hy
via
IFTTT