റാഞ്ചി: ജാർഖണ്ഡ് നിയമസഭാതിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ആരംഭിച്ചു. ആറു ജില്ലകളിലായി 13 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. രാവിലെ ഏഴ് മുതൽ വൈകീട്ട് മൂന്ന് വരെയാണ് വോട്ടെടുപ്പ്. ആരോഗ്യമന്ത്രിയും ബി.ജെ.പി. നേതാവുമായ രാമചന്ദ്ര ചന്ദ്രവംശി, കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും മുൻ ഐ.പി.എസ്. ഓഫീസറുമായ രാമേശ്വർ ഉരാവു എന്നിവരാണ് ആദ്യഘട്ടത്തിൽ മത്സരിക്കുന്ന പ്രമുഖർ. മൊത്തം 189 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. ഭരണകക്ഷിയായ ബി.ജെ.പി. 12 ഇടങ്ങളിൽ മത്സരിക്കുന്നു. ഹുസെയ്നാബാദിൽ സ്വതന്ത്രസ്ഥാനാർഥി വിനോദ് സിങ്ങിനെ ബി.ജെ.പി. പിന്തുണയ്ക്കുകയും ചെയ്യുന്നു. പ്രതിപക്ഷത്തെ ജെ.എം.എം.-കോൺഗ്രസ്-ആർ.ജെ.ഡി. സഖ്യം യഥാക്രമം നാല്, ആറ്, മൂന്ന് സീറ്റുകളിൽ മത്സരിക്കും. 3906 പോളിങ് സ്റ്റേഷനുകളിലായി രാവിലെ ഏഴുമുതൽ വൈകീട്ട് മൂന്നുവരെയാണ് വോട്ടെടുപ്പ്. 37,83,055 വോട്ടർമാരാണ് ആദ്യഘട്ടത്തിൽ ബൂത്തിലെത്തുക. 989 വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ വെബ്കാസ്റ്റിങ് സൗകര്യമുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. അഞ്ചു ഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് വോട്ടെടുപ്പ്. ഡിസംബർ 23-നാണ് ഫലപ്രഖ്യാപനം. Content Highlights: First phase of polling for 13 seats begins in Jharkhand
from mathrubhumi.latestnews.rssfeed https://ift.tt/2rI1cPW
via
IFTTT