മുണ്ടക്കയം : മഴക്കെടുതിയിൽ ജില്ലയിൽ 59 റോഡുകൾ നശിച്ചതായും 31.08 കോടി രൂപയുടെ നഷ്ടമുണ്ടായതായും മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. ദുരിതബാധിതമേഖലകളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളും തുടർ നടപടികളും വിലയിരുത്തുന്നതിനായി മുണ്ടക്കയം ഗ്രാമപ്പഞ്ചായത്ത് ഹാളിൽ കൂടിയ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. പങ്കെടുത്തവർ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ.ജയരാജ്, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമലാ ജിമ്മി, ജില്ലാ കളക്ടർ ഡോ. പി.കെ.ജയശ്രീ, ജില്ലാ പോലീസ് മേധാവി ഡി.ശില്പ, പൊതുമരാമത്ത് ചീഫ് എൻജിനീയർമാരായ അജിത്ത് രാമചന്ദ്രൻ, എം.മനോമോഹൻ, എ.ഡി.എം. ജിനു പുന്നൂസ്, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാർ, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ.പ്രതിരോധ പ്രവർത്തനം കോട്ടയം ജില്ലയയ്ക്ക് 8.60 കോടി അനുവദിച്ചു തിരുവനന്തപുരം : മഴക്കെടുതിയെ തുടർന്നുള്ള മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലും കൂടുതൽ ദുരന്തമുണ്ടായ കോട്ടയം ജില്ലയ്ക്ക് 8.60 കോടി രൂപ അനുവദിച്ചു. വീടുകൾ തകർന്നതും റോഡുകൾ ഒലിച്ചു പോയതും അടക്കമുള്ള അടിയന്തര ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായാണ് റവന്യൂമന്ത്രി കെ രാജന്റെ നിർദ്ദേശപ്രകാരം 8.60 കോടി രൂപ അനുവദിച്ചത്. അടിയന്തര പ്രതിരോധ പ്രവർത്തനങ്ങൾക്കായി എട്ടു ജില്ലകൾക്ക് ആവശ്യമായ 4.75 കോടി രൂപയും നേരത്തെ അനുവദിച്ചിരുന്നു. വിലയിരുത്തലുകൾ റോഡുകൾ നന്നാക്കുന്നതിനായി 48.69 കോടി രൂപ വേണ്ടിവരും പാലങ്ങൾക്ക് 6.35 കോടി രൂപയുടെ നാശനഷ്ടമുണ്ടായി പൊതുമരാമത്ത് പാലം വിഭാഗത്തിന് കീഴിലുള്ള 16 പാലങ്ങൾക്ക് നാശമുണ്ടായിട്ടുണ്ട്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ കീഴിലുള്ള റോഡുകൾക്കും വ്യാപക നാശനഷ്ടമുണ്ടായി പൊതുമരാമത്ത്-റോഡ്, പാലം വിഭാഗങ്ങൾ നഷ്ടം കണക്കാക്കി പ്രാഥമിക റിപ്പോർട്ട് നൽകിയിട്ടുണ്ട്. വീടുകളുടെ നാശം, മറ്റ് നാശനഷ്ടങ്ങൾ എന്നിവ തിട്ടപ്പെടുത്തി റവന്യൂ വകുപ്പ് റിപ്പോർട്ട് നൽകും. കൃഷി വകുപ്പ് പ്രാഥമിക നഷ്ടം വിലയിരുത്തിയെങ്കിലും കണക്കെടുപ്പ് തുടരുകയാണ്. ഒരാഴ്ചയ്ക്കകം കണക്കെടുപ്പ് പൂർത്തീകരിക്കും. ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലും ഒറ്റപ്പെട്ടുപോയ പ്രദേശങ്ങളിലേക്കുള്ള ഗതാഗതവും വൈദ്യുതി ബന്ധവും പുനഃസ്ഥാപിക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തിൽ പ്രവൃത്തികൾ. പ്രളയത്തിൽ മുങ്ങിയ കിണറുകളിലെ ജലം ഉപയോഗയോഗ്യമാണോയെന്ന് പരിശോധിക്കുന്നതിന് സത്വര നടപടി. വ്യാപാരസ്ഥാപനങ്ങൾക്കും കച്ചവടക്കാർക്കും ഉണ്ടായ നഷ്ടം വിലയിരുത്താൻ റവന്യൂ വകുപ്പ് മുഖേന നടപടി മലവെള്ളപ്പാച്ചിലിൽ റേഷൻ കാർഡടക്കം നഷ്ടപ്പെട്ട രേഖകൾ വേഗത്തിൽ ലഭ്യമാക്കുന്നതിന് കളക്ടറേറ്റിൽ സംവിധാനമൊരുക്കും. തദ്ദേശസ്ഥാപനങ്ങൾക്ക് കീഴിലുള്ള റോഡുകൾ അടക്കം വിവിധ മേഖലകളിലുണ്ടായ നഷ്ടം വിലയിരുത്തി തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സെക്രട്ടറിമാർ അടിയന്തരമായി റിപ്പോർട്ട് നൽകണം. മീനച്ചിൽ താലൂക്കിലെ മഴക്കെടുതിയും ദുരിതാശ്വാസ പ്രവർത്തനങ്ങളും വിലയിരുത്താൻ ശനിയാഴ്ച ഉച്ചയ്ക്ക് 12-ന് മന്ത്രിയുടെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ യോഗം ചേരും.
from mathrubhumi.latestnews.rssfeed https://ift.tt/3nlreSr
via
IFTTT